രാഷ്ട്രീയ കേരളം ഇനിയും മംഗളം ടെലിവിഷന് മുന്നില്‍ വൈകാതെ നിശ്ചലമായി നില്‍ക്കുമെന്ന് പിണറായി വിജയനും ഇടതു സര്‍ക്കാരിനുമെതിരെ മുന്നറിയിപ്പുമായി മംഗളം ചാനൽ ന്യൂസ് എഡിറ്റർ എസ് വി പ്രദീപ്. തന്റെ ഫേസ്ബുക്കിലൂടെയാണ് പ്രദീപിന്റെ മുന്നറിയിപ്പ്.
മുൻ മന്ത്രി എ കെ ശശീന്ദ്രനെതിരെ കോടതി നേരിട്ട് മംഗളം ചാനൽ റിപ്പോർട്ടറുടെ പരാതി പ്രകാരം കേസെടുത്ത പശ്ചാത്തലത്തിലാണ് ഈ പ്രതികരണം. നേരത്തെ ന്യൂസ് എഡിറ്റർ പ്രദീപടക്കമുള്ള ചാനലിലെ ഉന്നതരെ ‘ഫോണ്‍ കെണി’ കേസുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. വീണ്ടുമൊരു ‘അങ്കത്തിന്’ കൂടി ചാനൽ കോപ്പു കൂട്ടുകയാണെന്നതിന്റെ സൂചന കൂടിയാണ് ഈ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
Mr പിണറായി വിജയന്‍ താങ്കള്‍ തികഞ്ഞ പരാജയമെന്ന് ഒരിക്കല്‍കൂടി തെളിയുന്നു,,,,
കെടുകാര്യസ്തതയുടെ ഉദാഹരണമായി ദയവായി താങ്കള്‍ അധപതിക്കരുത്. വിനീതമായ അഭ്യര്‍ത്ഥനയാണ്…
”നീതിമാനായ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി” എന്ന് വേണം ചരിത്രം അങ്ങയെ വിധി എഴുതേണ്ടത്….
നിര്‍ഭാഗ്യവശാല്‍ കാര്യങ്ങള്‍ അങ്ങനെയല്ല പോകുന്നത് എന്ന് ഓര്‍മ്മപ്പെടുത്തട്ടെ..
———-
വാര്‍ത്ത ഇതാണ് :-
ഫോണ്‍കെണി വിവാദത്തില്‍ മുന്‍ മന്ത്രി എ.കെ. ശശീന്ദ്രനെതിരേ തിരുവനന്തപുരം ”ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി” കേസെടുത്തു.
” ജാമ്യമില്ലാ വകുപ്പ് ” പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. നിരന്തരം ശല്യം ചെയ്തു എന്ന വനിതാ മാധ്യമ പ്രവര്‍ത്തകയുടെ പരാതിയിലാണ് ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി നടപടി. ജൂലൈ 28ന് ശശീന്ദ്രന്‍ നേരിട്ടു ഹാജരാകണമെന്നും കോടതി ഉത്തരവിട്ടു.
———-
താങ്കളുടെ ഇരട്ട ചങ്ക് വല്ലാതെ കിതയ്ക്കുന്നുണ്ട് Mr പിണറായി വിജയന്‍.
ഇരട്ട ചങ്കന്റെ അര ചങ്കന്‍ അന്വേഷണ സംവിധാനങ്ങള്‍ നിയമവും നീതിയും അട്ടിമറിക്കുന്നു. അട്ടിമറിച്ചു.
1. എ കെ ശശീന്ദ്രനെതിരേ കേസ് എടുത്തത് ‘ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റാണ്’.
2. എ കെ ശശീന്ദ്രനെതിരേ ചുമത്തിയത് ‘ജാമ്യമില്ലാ വകുപ്പ്’ ആണ്.
3. ഇതേ പരാതി അങ്ങയുടെ പോലീസിനു മുന്നിലും ഡി ജി പി ക്ക് മുന്നിലും എത്തി. തിരസ്‌കരിക്കപ്പെട്ടു. എന്തു കൊണ്ട്??
പ്രാഥമിക അന്വേഷണത്തിന് പോലും ഒരു നിമിഷം മാറ്റിവച്ചില്ല..എന്ത് കൊണ്ട്?
അതേ പരാതി പ്രാഥമിക ജൂഡിഷ്യല്‍ സ്‌ക്രൂട്ടിനിക്ക് വിധേയമായപ്പോള്‍ കുറ്റകൃത്യമായി. അപ്പോ അങ്ങയുടെ കീഴിലെ സംവിധാനങ്ങളുടെ സുതാര്യത എന്ത്? നിഷ്പക്ഷതയും കാര്യക്ഷമതയും എന്ത്?
4 പൊതു സമൂഹത്തില്‍ അങ്ങയുടെ സില്‍ബന്ധികള്‍ ഉയര്‍ത്തിയ ആദര്‍ശത്തിന്റെ, ധര്‍മ്മത്തിന്റെ സംശയങ്ങള്‍..
ആ സംശയങ്ങളിലെ ”രാഷ്ട്രീയ തിമിരം”,,, ”കുത്സിത അജണ്ട” ചീഫ് ജൂഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ പ്രാഥമിക വിലയിരുത്തലിലൂടെ പൊതുബോധത്തില്‍ വെളിവായിരിക്കുന്നു.
5. Mr പിണറായി വിജയന്‍,, ശശീന്ദ്രന്‍ വിഷയത്തില്‍ താങ്കള്‍ കുടപിടിച്ചത് ”അധര്‍മ്മത്തിന്റെ” പക്ഷത്തായിരുന്നു. അതിന് അസൂയയുടെ അപ്പോസ്തലന്‍മാരായ മറ്റ് ”മാധ്യമ ഹിജഡകളെയും” താങ്കളുടെ രാഷ്ട്രീയം ദുരുപയോഗം ചെയ്തു. ശശീന്ദ്രന്‍ വിഷയത്തില്‍ ചരിത്രം താങ്കളെ അങ്ങനെ വിലയിരുത്താതിരിക്കട്ടേ…
*രാഷ്ട്രീയ കേരളം ഇനിയും മംഗളം ടെലിവിഷന് മുന്നില്‍ നിശ്ചലമായി നില്‍ക്കും,,,, വളരെ വൈകാതെ….അങ്ങ് കാത്തിരിക്കുക*