കീഴാറ്റൂരില്‍ വീണ്ടും ആക്രമണം; വയല്‍ക്കിളി നേതാവിന്റെ ബന്ധുവിന്റെ വീടിനു നേരെ കല്ലേറ്

window

കണ്ണൂര്‍: വയല്‍ക്കിളി സമരനേതാവ് സുരേഷ് കീഴാറ്റൂരിന്റെ വീടിനു നേരെയുള്ള ആക്രമണത്തിന് പിന്നാലെ വീണ്ടും അക്രമം. വയല്‍ക്കിളി പ്രവര്‍ത്തകന്‍ ബിജേഷിന്റെ ബന്ധുവിന്റെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്.

ആക്രമണത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്നാണു സൂചന. ആക്രമണത്തില്‍ വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.

വയല്‍ക്കിളികളുടെ നേതാവ് സുരേഷ് കീഴാറ്റൂരിന്റെ വീടിനു നേരെ വ്യാഴാഴ്ച രാവിലെ ആക്രമണമുണ്ടായിരുന്നു. ബൈക്കിലെത്തിയ സംഘം വീടിനു നേരെ നടത്തിയ കല്ലേറില്‍ ചില്ലുകള്‍ തകര്‍ന്നിരുന്നു.

വയല്‍ നികത്തി ദേശീയപാത ബൈപ്പാസ് നിര്‍മിക്കുന്നതിനെതിരേയാണ് കണ്ണൂര്‍ കീഴാറ്റൂരിലെ വയല്‍ക്കിളി പ്രവര്‍ത്തകര്‍ സമരം ചെയ്യുന്നത്. വയല്‍ക്കിളി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വയലിനു നടുവില്‍ കൂടാരം നിര്‍മിച്ചു രാപ്പകല്‍ കാവല്‍ കിടക്കുന്നതായിരുന്നു സമരരീതി. കഴിഞ്ഞ ദിവസം സമരക്കാരെ പൊലീസ് അറസ്റ്റുചെയ്തു നീക്കിയതിന് പിന്നാലെ സിപിഎം പ്രവര്‍ത്തകര്‍ സമരപന്തല്‍ തീയീട്ടു നശിപ്പിച്ചിരുന്നു.

Top