ഏഴ് ദിവസത്തെ വെടിനിര്‍ത്തലിന് ശേഷം ഗാസയില്‍ വീണ്ടും ആക്രമണ ഭീതി

ഗാസ സിറ്റി: ഏഴ് ദിവസത്തെ വെടിനിര്‍ത്തലിന് ശേഷം ഗാസയില്‍ വീണ്ടും ആക്രമണ ഭീതി. ഗാസയ്ക്ക് മേല്‍ ഹമാസിന് എതിരെ നടത്തിവന്നിരുന്ന സൈനിക നീക്കം പുനരാരംഭിച്ചതായി ഇസ്രയേല്‍ പ്രഖ്യാപിച്ചു. തങ്ങളുടെ മേഖലയിലേക്ക് കടന്നുകയറി ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്ന് വിശദീകരിച്ചാണ് ഇസ്രയേല്‍ നടപടി. ഗാസയില്‍ നിന്നും റോക്കറ്റുകള്‍ പതിച്ചെന്ന് ആരോപിച്ചാണ് ഇസ്രയേലിന്റെ നടപടി.

ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തല്‍ നീട്ടാനുള്ള സമയപരിധി ഇന്നത്തോട് കുടി അവസാനിച്ചിരുന്നു. നാല് ദിവസത്തേയ്ക്കായി പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ പിന്നീട് ഏഴ് ദിവസത്തേയ്ക്ക് നീട്ടുകയായിരുന്നു. ഖത്തറില്‍ നടന്ന ഉഭയകക്ഷി ചര്‍ച്ചകളുടെ ഭാഗമായിട്ടായിരുന്നു വെടിനിര്‍ത്തല്‍ മൂന്ന് തവണയായി നീട്ടിയത്. എന്നാല്‍ വെടി നിര്‍ത്തല്‍ നീട്ടുന്നതിനെ കുറിച്ച് ഇന്ന് അമേരിക്ക, ഈജിപ്ത്, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളുടെ പ്രതിരകണം ഒന്നും പുറത്തുവന്നിട്ടില്ല.

ആക്രമണം പുനഃരാരംഭിച്ചെന്ന പ്രഖ്യാപനത്തിന് പിന്നാലെ വടക്കന്‍ ഗാസയില്‍ വ്യോമാക്രമണം ആരംഭിച്ചതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗാസയിലും വടക്കന്‍ ഗാസയിലും പലസ്തീനിലെ സായുധ സംഘങ്ങളും ഇസ്രയേലി സായുധ സംഘങ്ങളും തമ്മില്‍ ഏറ്റമുട്ടലുണ്ടായതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഗാസ മുനമ്പില്‍ ഇസ്രയേലി ടാങ്കറുകള്‍ നുസേറത്തിലെയും ബുറേജിയിലേയും അഭയാര്‍ത്ഥി ക്യാമ്പുകളുടെയും സമീപത്ത് ഷെല്ലാക്രമണം ഉണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്.

Top