പഠനം കഴിഞ്ഞാൽ മെഡിക്കൽ വിദ്യാർത്ഥികൾ സർക്കാർ സ്ഥാപനങ്ങളിൽ പത്ത് വർഷം നിർബന്ധിത ജോലി ചെയ്യണം

ഖ്നൗ: യു.പിയിൽ മെഡിക്കൽ പി.ജി വിദ്യാർഥികൾ പഠനം പൂർത്തിയാക്കിയ ശേഷം സർക്കാർ മേഖലയിൽ പത്തുവർഷം നിർബന്ധമായും സേവനം ചെയ്യണമെന്ന നിർദേശവുമായി ഉത്തർപ്രദേശ് സർക്കാർ രംഗത്ത്. സർക്കാർ ആശുപത്രികളിലെയും മറ്റ് സർക്കാർ മെഡിക്കൽ സ്ഥാപനങ്ങളിലെയും സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ കുറവ് നികത്തുന്നതിന്റെ ഭാഗമായാണ് സർക്കാരിന്റെ പുതിയ തീരുമാനം.

ഗ്രാമീണമേഖലയിലെ ആശുപത്രിയിൽ കുറഞ്ഞത് ഒരു വർഷമെങ്കിലും ജോലി ചെയ്യുന്ന എം.ബി.ബി.എസ്. ഡോക്ടർമാർക്ക് നീറ്റ് പിജി പരീക്ഷയിൽ ഇളവുകൾ ലഭിക്കുമെന്നും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. പത്തുവർഷം സർക്കാർ മേഖലയിൽ സേവനം ചെയ്യാത്തവർ ഒരു കോടി രൂപ പിഴ ഒടുക്കേണ്ടി വരും. അവരെ അടുത്ത മൂന്നുവർഷത്തേക്ക് കോഴ്സ് ചെയ്യുന്നതിൽ നിന്ന് വിലക്കുകയും ചെയ്യും. ഉത്തർപ്രദേശ് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അമിത് മോഹൻ പ്രസാദാണ് ശനിയാഴ്ച ഇക്കാര്യം പ്രഖ്യാപിച്ചത്.

Top