ലോകകപ്പില്‍ ഇന്ന് രണ്ടു മത്സരങ്ങള്‍ ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാന്‍ ബംഗ്‌ളാദേശിനെ നേരിടും

ലോകകപ്പില്‍ ഇന്ന് രണ്ടു മത്സരങ്ങള്‍ ആദ്യ മത്സരത്തല്‍ അഫ്ഗാനിസ്ഥാന്‍ ബംഗ്‌ളാദേശിനെ നേരിടും. ധരംശാലയിലെ ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ രാവിലെ 10.30 മുതലാണ് മത്സരം.ബംഗ്ലദേശ് ടീമില്‍ പരിചയസമ്പന്നര്‍ക്കു കുറവില്ല.

മുഖ്യതാരങ്ങളുടെ പരുക്കാണ് ലങ്കയെ അലട്ടുന്നത്. ആള്‍ റൌണ്ടര്‍ വനിന്ദു ഹസരങ്കയുടെ അഭാവം ടീമിന് തിരിച്ചടിയാണ്. ബാറ്റിങ്ങില്‍ വിക്കറ്റ് കീപ്പര്‍ കുശാല്‍ മെന്‍ഡിസ് ഫോമിലാണ്. സ്പിന്നര്‍ മഹീഷ തീക്ഷണയാണ് ലങ്കയുടെ കുന്തമുന.31 വിക്കറ്റുകളുമായി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ രണ്ടാമത്തെ സ്പിന്നറാണ് തീക്ഷണ. ഇത്തവണത്തെ ലോകകപ്പിന് ഓട്ടോമാറ്റിക്ക് ക്വാളിഫിക്കേഷനില്‍ അവസാന സ്ഥാനക്കാരായാണ് ദക്ഷിണാഫ്രിക്ക എത്തുന്നത്. ബൗളിങ് ചുമതല കഗീസോ റബാദയ്ക്കായിരിക്കും.

വിക്കറ്റ് കീപ്പര്‍ മുഷ്ഫിഖുര്‍ റഹിം മുതല്‍ പേസ് ബോളര്‍ മുസ്തഫിസുര്‍ റഹ്‌മാന്‍ വരെ നീളുന്നു. അഫ്ഗാനിസ്ഥാന്‍ ആവട്ടെ റഷീദ് ഖാന്റെ നേതൃത്വത്തിലാണ് അവരുടെ ആക്രമണം. റാഷിദ് മാത്രമല്ല തങ്ങള്‍ എന്നു തെളിയിക്കാനാണ് ഹഷ്മത്തുല്ല ഷാഹിദിയും സംഘവും ആദ്യ മത്സരത്തിനിറങ്ങുന്നത്.എന്നാല്‍ രണ്ടാം മത്സരത്തില്‍ ശ്രീലങ്ക ദക്ഷിണാഫ്രിക്കയെ നേരിടും.

 

 

Top