ഏഷ്യ കപ്പ് ക്രിക്കറ്റ് ; അവസാന ഓവറില്‍ പാക്കിസ്ഥാന് വിജയം

അബുദാബി: ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിലെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ പാക്കിസ്ഥാനെ വിറപ്പിച്ച് അഫ്ഗാനിസ്ഥാന്‍ കീഴടങ്ങി. മുന്‍ നായകന്‍ ഷുഐബ് മാലിക്കിന്റെ ഇന്നിങ്‌സാണ് പാക്കിസ്ഥാന് രക്ഷയായത്. ആവേശകരമായ മത്സരത്തില്‍ മൂന്നു പന്തുകള്‍ മാത്രം ബാക്കിനില്‍ക്കെ മൂന്നു വിക്കറ്റിനായിരുന്നു പാക്ക് പട വിജയം കണ്ടത്.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത അഫ്ഗാന്‍ നിശ്ചിത ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 257 റണ്‍സെടുത്തു. നാലാമനായി ഇറങ്ങിയ ഹഷ്മത്തുള്ള ഷാഹിരി (97 നോട്ടൗട്ട്), നായകന്‍ അസ്ഗര്‍ അഫ്ഗാന്‍ (67) എന്നിവരാണ് ടീമിനെ മികച്ച സ്‌കോറിലെത്തിച്ചത്.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത അഫ്ഗാനിസ്ഥാന്‍ നിശ്ചിത ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 257 റണ്‍സാണ് എടുത്തത്. 118 പന്തില്‍ പുറത്താകാതെ 97 റണ്‍സെടുത്ത ഹഷ്മത്തുള്ള ഷാഹിദിയുടെയും 56 പന്തില്‍ 67 റണ്‍സെടുത്ത നായകന്‍ അസ്ഗര്‍ അഫ്ഗാന്റെയും ബാറ്റിങ്ങാണ്‌ അഫ്ഗാന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്.

Top