താലിബാൻ ഭീകര നേതാക്കളെ കൊലപ്പെടുത്തി അഫ്ഗാൻ സൈന്യം

കാബൂൾ ; കാണ്ഡഹാറിൽ സൈന്യം നടത്തിയ ഡ്രോൺ ആക്രമണത്തിൽ താലിബാൻ കമാൻഡർ മുഹമ്മദ് റഹിം, തെക്കൻ മേഖലയിലെ ചാവേർ ആക്രമണകാരികളുടെ നേതാവ് അഹ്മദ് സാഹിബ് കാന്ദഹാർ എന്നിവരെ കൊലപ്പെടുത്തി അഫ്ഗാൻ സൈന്യം. ദേശീയ സുരക്ഷാ ഡയറക്ടറേറ്റ് (എൻഡിഎസ്) മേധാവി അഹ്മദ് സിയ സരജാണ് വെളിപ്പെടുത്തല്‍ നടത്തിയത്‌.

കണ്ഡഹാര്‍ പ്രവിശ്യയിലെ താലിബാന്റെ രണ്ടാമത്തെ തലവനായി കരുതപ്പെടുന്നയാളാണ് കാന്ദഹാരിയെന്ന് അഹ്‌മദ് സിയ സരാജ് പറഞ്ഞു. മുല്ല അഖ്തര്‍ മന്‍സോര്‍ കഴിഞ്ഞാല്‍ അടുത്ത സ്ഥാനമാണ് കാന്ദഹാരിക്ക്.

അമേരിക്കയും നാറ്റോയും മെയ് ഒന്നിന് അഫ്ഗാനിസ്ഥാനിൽ നിന്ന് സേനയെ പിൻവലിക്കും. സെപ്റ്റംബർ 11 നകം സൈന്യം പൂർണമായും രാജ്യത്തിന് പുറത്ത് പോകും . ഇതിനിടയിലാണ് താലിബാന്റെ പ്രധാന നേതാക്കളെ തന്നെ കൊലപ്പെടുത്തിയിരിക്കുന്നത്. ഭീകരവിരുദ്ധ പോരാട്ടം നടക്കുന്ന അഫ്ഗാനിസ്ഥാനിൽ നിന്ന് അന്താരാഷ്ട്ര സമൂഹം പുറത്തുപോകരുതെന്നും അഹ്‌മദ് സിയ സരാജ് പറഞ്ഞു.

 

Top