ഹൈദരാബാദ് ഏറ്റുമുട്ടല്‍ കൊല ; പാടത്ത് ജോലിക്ക് വരമ്പത്ത് കൂലിയെന്ന് അഡ്വ. ജയശങ്കര്‍

കൊച്ചി : ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ഏറ്റുമുട്ടലിലൂടെ വധിച്ച നടപടിയെ അനുകൂലിച്ച് അഡ്വ. എ ജയശങ്കര്‍.

അങ്ങനെ തെളിവെടുപ്പ്, രാസപരിശോധന, ജാമ്യഹര്‍ജി, വിചാരണ, അപ്പീല്‍, പുനപരിശോധന ഹര്‍ജി, ദയാഹര്‍ജി, തെറ്റുതിരുത്തല്‍ ഹര്‍ജി.. ഇങ്ങനെ ഒരുപാട് ബദ്ധപ്പാടുകള്‍ ഒഴിവായെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. തെലങ്കാന പൊലീസിന്റെ ലോഗോ സഹിതമായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.

ജയശങ്കറിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം

ഹൈദരാബാദിൽ, വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ ശേഷം പെട്രോൾ ഒഴിച്ചു കത്തിച്ച നാലു പഹയന്മാരും പോലീസുമായുളള ‘ഏറ്റുമുട്ടലിൽ’ കൊല്ലപ്പെട്ടു.

അങ്ങനെ തെളിവെടുപ്പ്, രാസപരിശോധന, ജാമ്യഹർജി, വിചാരണ, അപ്പീൽ, പുനപരിശോധന ഹർജി, ദയാഹർജി, തെറ്റുതിരുത്തൽ ഹർജി.. ഇങ്ങനെ ഒരുപാട് ബദ്ധപ്പാടുകൾ ഒഴിവായി.

പാടത്ത് ജോലി
വരമ്പത്ത് കൂലി.

Top