adithyanath father statement

ഡൊറാഡൂണ്‍: എല്ലാ വിഭാഗത്തിലും ഉള്‍പ്പെട്ട ജനങ്ങളെ ഒരുമിച്ചു കൊണ്ടുപോകാന്‍ യോഗി ആദിത്യനാഥിന് സാധിക്കണമെന്ന് അദ്ദേഹത്തിന്റെ പിതാവ് ആനന്ദ് സിങ്.

മകനില്‍ എത്തിച്ചേര്‍ന്നത് വലിയ ഉത്തരവാദിത്തമാണ്.ബുര്‍ഖ ധരിച്ച സ്ത്രീകളും ആദിത്യനാഥിന് വോട്ട് ചെയ്തിട്ടുണ്ട്. മുത്തലാഖ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ബിജെപി സഹായിക്കുമെന്ന വലിയ പ്രതീക്ഷ അവര്‍ക്കുണ്ട്. ബിജെപിയും ആദിത്യനാഥും ജനങ്ങളെ പുരോഗതിയിലേക്ക് നയിക്കുമെന്നാണ് എല്ലാവരും കരുതുന്നത്. അത് എപ്പോഴും ഓര്‍മ്മയില്‍ വേണമെന്നു ആനന്ദ് പറഞ്ഞു.

എല്ലാ വിശ്വാസത്തില്‍പ്പെട്ടവരെയും അദ്ദേഹം ബഹുമാനിക്കണം. അവരുടെ ഹൃദയങ്ങളില്‍ ജയിക്കണം മുന്‍ ഫോറസ്റ്റ് റേഞ്ചര്‍ കൂടിയായ ആനന്ദ് സിങ് പറഞ്ഞു.

yogi-father-mother.jpg.image.784.410

യോഗി ആദിത്യനാഥിന്റെ പിതാവ് ആനന്ദ് സിങ്ങും മാതാവ് സാവിത്രിയും ഉത്തരാഖണ്ഡിലെ പൗരി ജില്ലയിലാണ് താമസം. അജയ് സിങ് എന്നായിരുന്നു ആദിത്യനാഥിന്റെ യഥാര്‍ഥ പേര്. പിന്നീട് സന്യാസം സ്വീകരിച്ചപ്പോള്‍ യോഗി ആദിത്യനാഥ് എന്നു മാറ്റുകയായിരുന്നു.

Top