യുവനടിയെ പീഡിപ്പിച്ച കേസ് ; വിജയ് ബാബുവിന്റെ സുഹൃത്തായ നടനെ ചോദ്യം ചെയ്തു

കൊച്ചി : യുവനടിയെ പീഡിപ്പിച്ച കേസില്‍ പ്രതി വിജയ് ബാബുവിനെ സഹായിച്ചതായി പൊലീസ് കണ്ടെത്തിയ സുഹൃത്തായ നടനെ ചോദ്യം ചെയ്തു.വിജയ് ബാബു ഒളിവില്‍ കഴിഞ്ഞിരുന്ന സമയത്ത് ക്രെഡിറ്റ് കാര്‍ഡെത്തിച്ചു നല്‍കിയതായി പൊലീസ് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ചോദ്യം ചെയ്യല്‍.വിജയ് ബാബുവിന്റെ അടുത്ത ബന്ധു സിനിമ ലൊക്കേഷനിലെത്തി സുഹൃത്തായ നടന് കാര്‍ഡുകള്‍ കൈമാറുകയായിരുന്നെ ന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍.പിന്നീട് നടന്‍ നെടുമ്പാശ്ശേരി വഴി ദുബായില്‍ നേരിട്ടെത്തി വിജയ് ബാബുവിന് ക്രെഡിറ്റ് കാര്‍ഡുകള്‍ കൈമാറിയതായി കണ്ടെത്തി.ക്രെഡിറ്റ് കാര്‍ഡുവഴി നടത്തിയ പണമിടപാടുകളുടെ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചു.വിജയ് ബാബുവിനെ സഹായിച്ചെന്ന് സൂചന ലഭിച്ച മറ്റു ചിലരെയും ചോദ്യം ചെയ്തു.വരും ദിവസങ്ങളില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നാണ് ലഭിക്കുന്ന വിവരം.

വിജയ് ബാബുവില്‍ നിന്ന് പിടിച്ചെടുത്ത രണ്ട് ഫോണുകള്‍ ശാസ്ത്രീയ പരിശോധനയ്ക്കായി തിരുവനന്തപുരം ഫോറന്‍സിക് ലാബിലേക്ക് അയച്ചു.സുഹൃത്തായ നടന്റെ ഉള്‍പ്പടെയുള്ള ഫോണ്‍ രേഖകള്‍ വീണ്ടെടുക്കാനാണ് ശ്രമം.പരിശോധനാ റിപ്പോര്‍ട്ട് ജൂണ്‍ അവസാനത്തോടെ ലഭിച്ചേക്കും.നടിയുമായുള്ള സംഭാഷണങ്ങളടക്കം പരിശോധിക്കും. കേസില്‍ ഇതുവരെ 30 പേരുടെ മൊഴി രേഖപ്പെടുത്തി.

Top