ലെസ്ബിയന്‍ പ്രണയകഥ പ്രമേയമായ ചിത്രമാണ് ‘ഹോളി വൂണ്ട്. ഈ സിനിമയിൽ അഭിനയിച്ചതിന്റെ അനുഭവം പങ്കുവെച്ച് നടി ജാനകി സുധീര്‍. ലെസ്ബിയനായ ക്യാരക്ടര്‍ ചെയ്യുന്നതിന് മുമ്പേ അതേ കുറിച്ച് അറിയാമായിരുന്നുവെന്ന് ജാനകി പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ജാനകി മനസ് തുറന്നത്. ലെസ്ബിയനായൊരു സുഹൃത്ത് തനിയ്ക്ക് ഉണ്ടായിരുന്നു എന്ന് ജാനകി പറഞ്ഞു. ലെസ്ബിയന്‍ സുഹൃത്തിനൊപ്പം ദുബായില്‍ ഒരുമിച്ച് താമസിച്ചിട്ടുണ്ട്. ആ സമയത്ത് സുഹൃത്തിന് ഒരു കപ്പിളുണ്ടായിരുന്നുവെന്നും അതൊക്കെ താന്‍ കണ്ടിട്ടുണ്ടെന്നും ജാനകി കൂട്ടിച്ചേര്‍ത്തു. അശോക് ആര്‍ നാഥ് സംവിധാനം ചെയ്ത് സന്ദീപ് ആര്‍ നിര്‍മിക്കുന്ന സിനിമയാണ് ഹോളി വൂണ്ട്.
സിനിമയില്‍ കിസ് ചെയ്യുന്ന രംഗമുണ്ടെന്നും താന്‍ ഇതുവരെ പെണ്ണുങ്ങളെ ചുംബിച്ചിട്ടില്ല, ആണുങ്ങളെ മാത്രമേ ചുംബിച്ചിട്ടുള്ളൂ എന്നും ജാനകി പറഞ്ഞു. ഭയങ്കര ടെന്‍ഷനുണ്ടായിരുന്നു. ഇക്കാര്യം സംവിധായകനോട് പറഞ്ഞപ്പോള്‍ നീയൊരു ആണിനെ കിസ് ചെയ്യുന്ന പോലെ തന്നെയാണ് ഇതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടിയെന്ന് പറഞ്ഞ ജാനകി സര്‍വ്വ ദൈവങ്ങളെയും മനസില്‍ ധ്യാനിച്ച് കണ്ണുമടച്ചാണ് അത് ചെയ്തതെന്നും കൂട്ടിച്ചേര്‍ത്തു. ലെസ്ബിയന്‍ ആണെന്ന കാരണത്താല്‍ അവരെ മാറ്റി നിര്‍ത്തേണ്ട യാതൊരു ആവശ്യവുമില്ല. അവരും നമ്മുടെ കൂട്ടത്തിലുള്ളവര്‍ തന്നെയാണ്. അങ്ങനെയാണ് ഹോളി വൂണ്ട് എന്ന സിനിമ ഏറ്റെടുത്തതെന്ന് ജാനകി വ്യക്തമാക്കി.
ട്രെയിലര്‍ പുറത്തിറങ്ങിയതോടെ ചിത്രം വിവാദത്തിലായിരുന്നു. സ്വവര്‍ഗ ലൈംഗികതയെ കുറിച്ച് ശക്തമായി സിനിമയില്‍ പ്രതിപാദിക്കുന്നതായി ട്രെയ്ലറില്‍ നിന്ന് മനസിലാക്കാന്‍ സാധിക്കും. ബാല്യം മുതല്‍ പ്രണയിക്കുന്ന രണ്ടു പെണ്‍കുട്ടികള്‍ വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും കണ്ടുമുട്ടുമ്പോള്‍ ഉണ്ടാകുന്ന വൈകാരിക മുഹൂര്‍ത്തങ്ങളിലൂടെ മുന്നേറുന്ന ഹോളി വൂണ്ട്, അതിതീവ്രമായ പ്രണയത്തിന് ലിംഗവ്യത്യാസം തടസ്സമല്ലെന്ന് ഓര്‍മപ്പെടുത്തുന്നു. അത്തരം മുഹൂര്‍ത്തങ്ങളുടെ വൈകാരികത ഒട്ടും ചോര്‍ന്നുപോകാതെ, പച്ചയായ ആവിഷ്‌ക്കരണത്തിലൂടെ, റിയലിസത്തില്‍ ഊന്നിയുള്ള കഥ പറച്ചിലാണ് ചിത്രത്തിന്റേത്.