actress bhavana-attempt to abduct the imagination

കൊച്ചി: നടി ഭാവനയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി. അര്‍ധരാത്രി തൃശൂരില്‍ നിന്നും കൊച്ചിയിലേക്കുള്ള യാത്രക്കിടെയാണ് സംഭവം നടന്നത്.

അങ്കമാലിയില്‍വെച്ച് കാര്‍ തടഞ്ഞ ഒരു സംഘം കാറില്‍ അതിക്രമിച്ചു കയറുകയായിരുന്നു. കാറില്‍ അതിക്രമിച്ചു കയറിയവര്‍ അപകീര്‍ത്തികരമായ വീഡിയോയും ചിത്രങ്ങളും പകര്‍ത്തിയതായും പരാതിയുണ്ട്. തുടര്‍ന്ന് ഭാവന കാക്കനാട്ടെ പ്രമുഖ സംവിധായകന്റെ വീട്ടിലെത്തി അഭയം പ്രാപിക്കുകയായിരുന്നു.

ഇന്നലെ രാത്രി തൃശൂരിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്ന് മടങ്ങുകയായിരുന്നു ഭാവന. അങ്കമാലി അത്താണിക്ക് സമീപം കാര്‍ തടഞ്ഞുനിര്‍ത്തി അകത്തുകയറിയ സംഘം പാലാരിവട്ടം വരെ ഉപദ്രവം തുടര്‍ന്നെന്നാണ് നടി പൊലീസിന് നല്‍കിയ മൊഴി.

ഡ്രൈവറെ ഭയപ്പെടുത്തി കാര്‍ ഓടിപ്പിക്കുകയായിരുന്നു. പാലാരിവട്ടത്തിന് സമീപം എത്തിയപ്പോള്‍ കാറില്‍നിന്ന് ഇറങ്ങിയ അക്രമിസംഘം മറ്റൊരു വാഹനത്തില്‍ കടന്നുകളഞ്ഞു. ഈ വാഹനം അത്താണി മുതല്‍ നടിയുടെ കാറിനു പിന്നാലെയുണ്ടായിരുന്നു. അക്രമികള്‍ കടന്നുകളഞ്ഞയുടന്‍ നടി കാക്കനാട്ടെ സംവിധായകന്റെ വീട്ടിലെത്തി സംഭവം അറിയിക്കുകയായിരുന്നു.

മുന്‍ ഡ്രൈവര്‍ ഉള്‍പ്പെട്ട സംഘം ഉപദ്രവിച്ചെന്നാണ് പരാതി. സംഭവത്തില്‍ പൊലീസ് മൊഴി രേഖപ്പെടുത്തി. ഐജി പി. വിജയനോട് ടെലിഫോണില്‍ കാര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്തു. ഡപ്യൂട്ടി പൊലീസ് കമ്മിഷണര്‍ യതീഷ് ചന്ദ്ര, അസി. പൊലീസ് കമ്മിഷണര്‍ എം. ബിനോയ് തുടങ്ങിയവര്‍ രാത്രി പന്ത്രണ്ടോടെ സംവിധായകന്റെ വീട്ടിലെത്തി നടിയോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് കൊരട്ടി സ്വദേശി മാര്‍ട്ടിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റ് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്.

Top