നടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങൾ പരിശോധിച്ച സമയത്തിലും പൊരുത്തക്കേട്

ടിയെ അക്രമിച്ച ദൃശ്യങ്ങൾ പരിശോധിച്ച സമയത്തിലും പൊരുത്തക്കേട്. പൾസർ സുനിയുടെ അഭിഭാഷകൻ കോടതി മുറിക്കുള്ളിൽവെച്ച് പെൻഡ്രൈവിൽ ദൃശ്യങ്ങൾ കണ്ടത് 2021 ജൂലൈ 19 ന് വൈകിട്ട് മൂന്ന് മണിക്കാണ്. സുനിയുടെ അഭിഭാഷകൻ കോടതിയിൽ നൽകിയ മെമ്മോയുടെ പകർപ്പ് പുറത്ത് വന്നു. എന്നാൽ ഫോറൻസിക് റിപ്പോർട്ട് അനുസരിച്ച് മെമ്മറി കാർഡ് വിവോ ഫോണിലിട്ട് ദൃശ്യങ്ങൾ കണ്ടത് ഉച്ചക്ക്12.19 മുതൽ 12.54 വരെയുള്ള സമയത്താണ്.

കോടതി അനുമതിയെത്തുടർന്ന് 2021 ജൂലൈ 19 ന് വിചാരണക്കോടതയിൽ വെച്ച് ദൃശ്യങ്ങൾ കണ്ടത് പെൻഡ്രൈവിലാണെന്ന വാദമാണ് ഒന്നാം പ്രതി പൾസർ സുനിയുടെ അഭിഭാഷകൻ മുന്നോട്ട് വെക്കുന്നത്. മൂന്ന് കോടതികളിൽ വെച്ചും ആരാണ് ദൃശ്യങ്ങൾ കണ്ടെതെന്നാണ് ഇനി അറിയേണ്ടത്. നടിയെ ആക്രമിച്ച കേസിൽ കോടതിയാവശ്യങ്ങൾക്കായി ദൃശ്യങ്ങൾ മറ്റൊരു പെൻഡ്രൈവിലേക്ക് മാറ്റിയിരുന്നെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്.

പ്രതികളുടെ അഭിഭാഷകർ പലപ്പോഴായി കണ്ടതും ഈ പെൻഡ്രൈവിലെ ദൃശ്യങ്ങളാണ്. സുപ്രധാന മെമ്മറി കാർഡ് സുരക്ഷിതമായി സൂക്ഷിക്കുന്നതിനായിരുന്നു ഇത്. എന്നാൽ ഇന്നലെ പുറത്തുവന്ന ഫോറൻസിക് റിപ്പോർട്ടിൽ 2021 ജൂലൈ 19ന് വിചാരണക്കോടതിയുടെ പക്കലിലിരിക്കെ ഈ മെമ്മറി കാർഡ് ഒരു വിവോ ഫോണിലിട്ട് ആരോ കണ്ടിട്ടുണ്ട്. ഉച്ചയ്ക്ക് 12.19 മുതൽ 12.54 വരെയാണ് മെമ്മറി കാർഡ് മൊബൈൽ ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്.

Top