actress anusree puffs issue; case moved to national level

തിരുവനന്തപുരം: നടി അനുശ്രീയുടെ പഫ്‌സ് വിവാദം ദേശീയ തലത്തിലേക്ക്.

വിമാനതാവളത്തിലെ റസ്റ്റോറന്റില്‍ നിന്നും രണ്ട് പഫ്‌സും കാപ്പിയും കഴിച്ചപ്പോള്‍ 680 രൂപ അനുശ്രീയില്‍ നിന്നും വാങ്ങിയതിനെതിരായ പരാതിയാണ് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ഇപ്പോള്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ പരിഗണനക്കു വിട്ടിരിക്കുന്നത്.

2016 സെപ്റ്റംബര്‍ 23ന് നടന്ന സംഭവത്തില്‍ നടപടി സ്വീകരിക്കാന്‍ കമ്മിഷന്‍ ആക്ടിംങ്ങ് ചെയര്‍മാന്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണറോട് നിര്‍ദ്ദേശിച്ചിരുന്നു.

വിമാനതാവളത്തിലെ റസ്റ്റോറന്റിനെതിരെ നടപടി സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള ഭക്ഷ്യ സുരക്ഷാ അതോററ്റിക്കേ അധികാരമുള്ളൂവെന്ന സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മറുപടിയെ തുടര്‍ന്നാണ് ദേശീയ മനുഷ്യാവകാശ കമ്മിഷന് ഇപ്പോള്‍ പരാതി കൈമാറിയിരിക്കുന്നത്.

ഇനി ഈ സംഭവത്തില്‍ എന്തു നടപടി ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ സ്വീകരിക്കുമെന്നാണ് കണ്ടറിയേണ്ടത്.

രാജ്യത്തെ മിക്ക വിമാനതാവളങ്ങളിലും പഫ്‌സ് അടക്കം എല്ലാ ഭക്ഷ്യവസ്തുക്കള്‍ക്കും നല്ല വില കൊടുക്കേണ്ടി വരുന്ന സാഹചര്യം അനുശീയുടെ സംഭവത്തിന്റെ പശ്ചാതലത്തില്‍ മാറുമോ എന്നതാണ് ശ്രദ്ധേയമാവുക.

തീരുമാനം എന്തായാലും അത് ദേശീയ തലത്തില്‍ തന്നെ ശ്രദ്ധ പിടിച്ചുപറ്റുമെന്ന കാര്യം ഉറപ്പാണ്.

Top