സൗദിയില്‍ മാസ്‌കുകള്‍ ഉപയോഗശേഷം പൊതുസ്ഥലത്ത് വലിച്ചെറിഞ്ഞാല്‍ നടപടി

സൗദി: രാജ്യത്ത് കൊവിഡ് കേസുകള്‍ കുറഞ്ഞു വരുകയാണ്. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മുഖത്ത് ധരിക്കുന്ന മാസ്‌കുകള്‍ ഉപയോഗത്തിന് ശേഷം പൊതുസ്ഥലത്ത് വലിച്ചെറിഞ്ഞാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സൗദി അധികൃതര്‍ അറിയിച്ചു. ഉപയോഗ ശേഷം ഇങ്ങനെ വലിച്ചെറിയുന്ന മാസ്‌കുകളില്‍ അണുബാധ ഉണ്ടാകും. അത് വീണ്ടും കൊവിഡ് വര്‍ധിപ്പിക്കാന്‍ കാരണം ആകുമെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.

അതുകൊണ്ട് ഉപയോഗത്തിനുശേഷം അവ ശരിയായ രീതിയില്‍ നശിപ്പിക്കണമെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു. പൊതുസ്ഥലത്ത് ആരെങ്കിലും ഉപയോഗിച്ച മാസ്‌ക് വലിച്ചെറിയുന്നുണ്ടെങ്കില്‍ അത് കര്‍ശനമായി നിരീക്ഷിക്കണമെന്ന് സൗദി പൊതുജനാരോഗ്യ ഉപമന്ത്രി ഹാനി ജോഖ്ദാര്‍ പറഞ്ഞു.

ബിച്ചുകളിലും, പാര്‍ക്കുകളിലും. തെരുവിലും ഇത്തരത്തില്‍ വലിച്ചെറിയപ്പെടുന്ന മാസ്‌കുകള്‍ കാണുന്നത് വളരെ മോശമാണെന്ന് അദ്ദേഹം പറഞ്ഞു. വൃത്തിയുള്ളയും, സുരക്ഷിതമായി സമൂഹം നിലനില്‍ക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും അത് നമ്മുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരേ മാസ്‌ക് പതിവായി ഉപയോഗിക്കരുതെന്നും ഒരു ദിവസം ഒരുസതവണയെങ്കിലും ഫേസ് മാസ്‌കുകള്‍ മാറ്റണമെന്നും ആരോഗ്യ ഉദ്യോഗസ്ഥര്‍ പറയുന്നു. ഒരു മാസ്‌ക് നിരവധി തവണ ഉപയോഗിക്കുന്നത് വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും എന്ന് ആരോഗ്യ ഉദ്യോഗസ്ഥര്‍ പറയുന്നു.

ഉപയോഗിച്ച മാസ്‌കുകള്‍ വീണ്ടും ഉപയോഗിക്കുന്നത് വൈറസ് പരത്താന്‍ കാരണമാകും അതുകൊണ്ട് തന്നെ മാസ്‌കുകള്‍ ഒരിക്കലും പുനരുപയോഗം ചെയ്യാന്‍ സാധിക്കില്ല. ഒരോ ദിവസവും 25 ലക്ഷം മാസ്‌കുകള്‍ നിര്‍മ്മിക്കുന്ന ഒമ്പത് ഫാക്ടറികള്‍ സൗദിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഉപയോഗിച്ച് മാസ്‌കുകള്‍ പ്രത്യേകം കവറുകളില്‍ ആക്കി ചവറ്റുകുട്ടയില്‍ കളയണമെന്ന് ധാതുവിഭവ മന്ത്രാലയ വക്താവ് ജറാബിന്‍ മുഹമ്മദ് അല്‍-ജര്‍റ പറഞ്ഞു.

ഉപയോഗിച്ച് മാസ്‌കുകള്‍ സുരക്ഷിതമായി കളയുന്നത് ജനങ്ങളെ രോഗങ്ങളില്‍ നിന്നും സംരക്ഷിക്കുന്നതിന് സഹായിക്കും എന്ന് അദ്ദേഹം പറഞ്ഞു. നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ ആണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്.

 

Top