achuthananthan against kunjalikutty

മലപ്പുറം: കുഞ്ഞാലിക്കുട്ടിക്ക് ബീഫ് കഴിക്കണമെങ്കില്‍ ഇടതുപക്ഷത്തിന് വോട്ടുചെയ്യട്ടെയെന്ന് ഭരണപരിഷ്‌കാര ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍.

ബീഫ് കഴിക്കണമെന്നുള്ളവര്‍ പാക്കിസ്ഥാനിലേക്ക് പോകണമെന്ന് സംഘപരിവാര്‍ ഭീഷണിപ്പെടുത്തുമ്പോള്‍ കുഞ്ഞാലിക്കുട്ടിയും കോണ്‍ഗ്രസും പേടിച്ച് മൗനം പാലിക്കുകയായിരുന്നുവെന്നും അദ്ദേഹം പരിഹസിച്ചു.

അപ്പനപ്പൂപ്പന്‍മാരുടെ കാലം മുതല്‍ ബീഫ് കഴിക്കുന്നവരാണ് നമ്മള്‍. അതിനെ എതിര്‍ക്കാര്‍ മോദിയാരാണ് എന്നു ചോദിക്കാന്‍ കുഞ്ഞാലിക്കുട്ടിക്ക് ധൈര്യമുണ്ടോ? അതിനു ധൈര്യം കാണിച്ചിട്ടുള്ളതും നാളെയും ധൈര്യം കാണിക്കാന്‍ കഴിവുള്ളതും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനാണെന്നും വിഎസ് പറഞ്ഞു.

കോണ്‍ഗ്രസില്‍ വിശ്വാസമില്ലാത്തതിനാലാണ് ലീഗ് എസ്ഡിപിഐയുടെ പിന്തുണ തേടിയത്, സംഘപരിവാര്‍ 1992 ഡിസംബര്‍ ആറിന് ബാബറി മസ്ജിദ് തകര്‍ത്തപ്പോള്‍ മൗനവ്രതത്തിലായിരുന്നു മുസ്‌ലിം ലീഗും കുഞ്ഞാലിക്കുട്ടിയുമെന്നും വിഎസ് ആരോപിച്ചു.

മലപ്പുറത്ത് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി എംബി ഫൈസലിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ സംസാരിക്കുകയായിരുന്നു വിഎസ്.

Top