acer launch predator laptop

വളയന്‍ സ്‌ക്രീന്‍ ടി.വിയില്‍ നിന്ന് ലാപ്‌ടോപ്പുകളിലേക്കും വരുന്നു എന്നതാണ് പുതിയ വാര്‍ത്ത. തയ്‌വാന്‍ കമ്പനിയായ ഏസര്‍ ആണ് ലോകത്തെ ആദ്യ ‘കര്‍വ്ഡ് സ്‌ക്രീന്‍’ ലാപ്‌ടോപ്പിന്റെ സൃഷ്ടാക്കള്‍.

‘പ്രെഡേറ്റര്‍ നോട്ട്ബുക്ക് ( Predator notebook ) എന്നാണീ ഗാഡ്ജറ്റിന്റെ പേര്. ജര്‍മനിയിലെ ബര്‍ലിനില്‍ ഐ.എഫ്.എ. രാജ്യാന്തര ഇലക്‌ട്രോണിക്‌സ് പ്രദര്‍ശനമേളയില്‍ ഈ ലാപ്‌ടോപ്പ് ഔദ്യോഗികമായി അവതരിപ്പിക്കപ്പെട്ടു.

പേര് നോട്ട്ബുക്ക് എന്നാണെങ്കിലും നോട്ട്ബുക്ക് കമ്പ്യൂട്ടറുകളെ പോലെ തീരെ ചെറിയ സ്‌ക്രീനല്ല പ്രെഡേറ്ററിനുള്ളത്. 21 ഇഞ്ച് (53 സെന്റിമീറ്റര്‍) വലിപ്പമുളള വിശാലമായ സ്‌ക്രീനാണ് പ്രെഡേറ്ററിന്റേത്. 2560X1440 സ്‌ക്രീന്‍ റിസൊല്യൂഷനുളള (2കെ) ഡിസ്‌പ്ലേയാണ് സ്‌ക്രീനിന്റേത്.

നമ്മുടെ കണ്ണുകള്‍ നല്‍കുന്നത് ഇടതുവശത്ത് നിന്ന് വലത്തേക്കുളള വളഞ്ഞൊരു കാഴ്ചയാണ്. അതിന് ചേരുന്ന രീതിയിലുള്ള ദൃശ്യങ്ങളാണ് പ്രിഡേറ്റര്‍ നല്‍കുക. വീഡിയോ ഗെയിം പോലുളള ഇന്ററാക്ടീവ് ദൃശ്യങ്ങള്‍ പ്രിഡേറ്ററിലുടെ പുറത്തുവരുമ്പോള്‍ അതിന് മറ്റൊരു തലം ലഭിക്കും സ്വീഡനിലെ ടോബി കമ്പനി വികസിപ്പിച്ചെടുത്ത ഐട്രാക്കിങ് സാങ്കേതികവിദ്യയും പ്രെഡേറ്ററില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കണ്ണുകള്‍കൊണ്ട് സ്‌ക്രീനിലെ വീഡിയോ ഗെയിമുകള്‍ നിയന്ത്രിക്കാം എന്നതാണ് ഐട്രാക്കിങ് വിദ്യയുടെ പ്രയോജനം. കൈകളൊഴിവാക്കി കണ്ണുകള്‍കൊണ്ട് ഗെയിം കളിക്കാന്‍ ഇതുവഴി സാധിക്കുമെന്ന് ഏസര്‍ അവകാശപ്പെടുന്നു.

Top