മലപ്പുറം: പെരിന്തല്‍മണ്ണയില്‍ കുട്ടികളെ ഭീഷണിപ്പെടുത്തി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ പ്രതിക്ക് ഇരട്ട ജീവപര്യന്തം. കക്കൂത്ത് കിഴക്കേക്കര റസീബിനെയാണ് പെരിന്തല്‍മണ്ണ ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതി ശിക്ഷിച്ചത്. ഒരു കേസില്‍ 1,60,000 രൂപയും രണ്ടാമത്തെ കേസില്‍ 1,20,000 രൂപയും പ്രതി പിഴയടയ്ക്കണം. ഒന്‍പതും പതിനൊന്നും വയസ് മാത്രം പ്രായമുളള കുട്ടികളെയാണ് പ്രതി പീഡിപ്പിച്ചത്.
വഴങ്ങി ഇല്ലെങ്കിൽ കമ്പികൊണ്ട് വരയുമെന്നും കൊലപ്പെടുത്തുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയായിരുന്നു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ തുടര്‍ച്ചയായി ഇയാൾ പീഡിപ്പിച്ചത്. 2012 മുതല്‍ 2016 വരെയാണ് പീഡനം തുടര്‍ന്നത്. രണ്ടു കേസുകളിലായി 34 സാക്ഷികളെയും 33 രേഖകളും അന്വേഷണ സംഘം ഹാജരാക്കിയിരുന്നു.