മസാജ് പാര്‍ലറുകളില്‍ തായ് വനിതകളെ വെച്ച് ലൈംഗിക വ്യാപാരം വര്‍ദ്ധിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: തായ് ലാന്‍ഡ് വനിതകളെ ലൈംഗിക അടിമകളാക്കി വ്യാപാരം നടത്തുന്ന മസാജ് പാര്‍ലറുകളുടെ എണ്ണം രാജ്യത്തേറുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍.

മെട്രോ സിറ്റികളായ ബംഗളൂരു, മുംബൈ എന്നിവിടങ്ങളിലെ മസാജ് പാര്‍ലറുകളിലാണ് തായ് വനിതകളെ ലൈംഗിക അടിമകളാക്കുന്ന പ്രവണത കൂടുതലുതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

2017-ല്‍ തന്നെ വിവിധ ഇടങ്ങളില്‍ നിന്നായി 40 തായ് വനിതകളെയാണ് പോലീസ് മോചിപ്പിച്ചത്‌. തായ് സ്ത്രീകള്‍ക്കു പുറമെ ബംഗ്ലാദേശില്‍ നിന്നും നേപ്പാളില്‍ നിന്നുമുള്ള സ്ത്രീകളെയും ലൈംഗിക കച്ചവടങ്ങള്‍ക്കായി ദുരുപയോഗപ്പെടുത്തുന്നത് പോലീസിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്.

നിരക്ഷരരും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തില്‍ നിന്നുമുള്ള സ്ത്രീകളാണ് തായ്‌ലാന്‍ഡില്‍ നിന്ന് മസാജ് പാര്‍ലറുകളില്‍ ജോലിക്കെത്തുന്നത്. എന്നാല്‍ പലരെയും ലൈംഗിക കച്ചവടത്തിനായി ഉടമകള്‍ ഉപയോഗിക്കുകയാണെന്ന് പോലീസ് പറയുന്നു.

തായ്‌ലാന്‍ഡില്‍ നിന്ന് കിട്ടുന്നതിന്റെ ഇരട്ടി തുക ഇന്ത്യയില്‍ നിന്ന് ഇവര്‍ക്ക് സമ്പാദിക്കാന്‍ സാധിക്കും. ഇതുതന്നെയാണ് ഇന്ത്യയിലേക്കുള്ള ഇവരുടെ വരവ് കൂട്ടുന്നതെന്നും പോലീസ് പറഞ്ഞു. മാത്രമല്ല മസ്സാജ് പാര്‍ലര്‍ ആശ്രയിക്കുന്ന പുരുഷന്‍മാര്‍ തായ് വനിതകളെ ആവശ്യപ്പെടുന്ന പ്രവണതയും കൂടുന്നുണ്ടെന്ന് പോലീസ് പറയുന്നു.

Top