തിരുവനന്തപുരം: ജലം ഊറ്റുന്ന അക്കേഷ്യ, മാഞ്ചിയം മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിന് വിലക്ക്. ജലചൂഷണമടക്കം കടുത്ത പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ ഉണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അക്കേഷ്യ പ്ലാന്റേഷനുകൾ ഉണ്ട്. ഈ പ്രദേശങ്ങളിൽ കടുത്ത ജലക്ഷാമമാണ് നേരിട്ടിരുന്നത്.
സംസ്ഥാനത്ത് സര്‍ക്കാര്‍ ഭൂമിയിലുള്ള ഇത്തരം മരങ്ങള്‍ വെട്ടിക്കളഞ്ഞ് പകരം നല്ല മരങ്ങള്‍ വെച്ചുപിടിപ്പിക്കണമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ നിര്‍ദേശിച്ചു. പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്ന മരങ്ങള്‍ വെട്ടിമാറ്റുന്ന പരിപാടിക്കും ജൂണ്‍ 5ന് തുടക്കം കുറിക്കും.