എബിവിപി-എസ്എഫ്ഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി ; 17 പേര്‍ക്കു പരിക്ക്

ഷിംല: ഹിമാചല്‍ പ്രദേശ് യൂണിവേഴ്‌സിറ്റി കാമ്പസില്‍ എബിവിപി-എസ്എഫ്ഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ 17 പേര്‍ക്കു പരിക്കേറ്റു.

സര്‍വകലാശാലയുടെ ഗ്രൗണ്ടില്‍ ആര്‍എസ്എസ് ശാഖാ യോഗം നടത്തിയതുമായി ബന്ധപ്പെട്ടാണു തര്‍ക്കം തുടങ്ങിയത്. ശാഖയുടെ യോഗം നടക്കുമ്പോള്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ തങ്ങളെ വാളുകളുമായി ആക്രമിക്കുകയായിരുന്നെന്നും നാലു പേര്‍ ഗുരുതരാവസ്ഥയിലാണെന്നും എബിവിപി യൂണിവേഴ്‌സിറ്റി കാമ്പസ് വൈസ് പ്രസിഡന്റ് അശ്വനി താക്കുര്‍ പറഞ്ഞു.

എന്നാല്‍ ഗ്രൗണ്ടില്‍ ക്രിക്കറ്റ് കളിക്കുകയായിരുന്നവരില്‍ ഒരാളെ ഒരു ആര്‍എസ്എസ് നേതാവ് മര്‍ദിച്ചെന്നും ഇത് ചോദ്യം ചെയ്യവെ ആര്‍എസ്എസ്, എബിവിപി പ്രവര്‍ത്തകര്‍ തങ്ങളെ ലാത്തി ഉപയോഗിച്ചു മര്‍ദിക്കുകയുമായിരുന്നെന്നും എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആരോപിച്ചു.

Top