കേരളത്തിൽ എൽഡിഎഫിന് തുടർ ഭരണമെന്ന് എബിപി– സി വോട്ടർ സർവേ

തിരുവനന്തപുരം: കേരളത്തില്‍ പിണറായി വിജയന്‍ സര്‍ക്കാരിന്റെ തുടര്‍ഭരണം പ്രവചിച്ച് എബിപി-സീവോട്ടര്‍ ഒപീനിയന്‍ പോള്‍ ഫലം. 83-91 സീറ്റുകള്‍ വരെ നേടി എല്‍ഡിഎഫ് അധികാരം നിലനിര്‍ത്തും എന്നാണ് സർവേയിൽ.യുഡിഎഫിന് 47 മുതൽ 55 സീറ്റുകൾ വരെ ലഭിക്കുമെന്നും പറയുന്നു.

ബിജെപി കേരളത്തിൽ വലിയ മുന്നേറ്റം ഉണ്ടാക്കില്ലെന്നു പറയുന്ന സർവേ, എൻഡിഎ രണ്ട് സീറ്റുകൾ വരെ നേടുമെന്നു പറയുന്നു.നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലെ സർവേ പ്രവചനങ്ങളാണ് പുറത്തുവന്നത്.

തമിഴ്‌നാട്ടില്‍ യുപിഎ സഖ്യത്തിനാണ് മുന്നേറ്റം പ്രവചിച്ചിരിക്കുന്നത്. ഡിഎംകെ, കോണ്‍ഗ്രസ് എന്നിവരുള്‍പ്പെടുന്ന യുപിഎ സഖ്യം 154- 162 സീറ്റുകള്‍ നേടും. പുതുച്ചേരിയില്‍ ആദ്യമായി ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരും. 17-21 സീറ്റുകള്‍ ബിജെപി നേടുമെന്നാണ് ഫലം.

ബംഗാളില്‍ മമത ബാനര്‍ജി സര്‍ക്കാര്‍ തുടര്‍ഭരണം നേടും. 148-164 സീറ്റുകള്‍ വരെ തൃണമൂല്‍ കോണ്‍ഗ്രസ് നേടും.

Top