ന്യൂഡല്‍ഹി : പാകിസ്ഥാനില്‍നിന്ന് തനിക്കു നേരിടേണ്ടി വന്നത് മാനസികമായ പീഡനമെന്ന് വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍. ശാരീരികമായല്ല പകരം മാനസിക പീഡനമേൽപിക്കാനാണ് പാക് സൈനികോദ്യോഗസ്ഥർ ശ്രമിച്ചതെന്നും വ്യോമസേനയുടെ ഉന്നത ഉദ്യോഗസ്ഥരോട് അഭിനന്ദൻ പറഞ്ഞു.
അതേസമയം ഡല്‍ഹിയില്‍ ആശുപത്രിയില്‍ കഴിയുന്ന അഭിനന്ദന്‍ വര്‍ദ്ധമാനെ പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ സന്ദര്‍ശിച്ചു.
കനത്ത സുരക്ഷയില്‍ ഡല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് അഭിനന്ദന്‍ ഇപ്പോള്‍. അഭിനന്ദനെയോര്‍ത്ത് മുഴുവന്‍ രാജ്യവും അഭിമാനിക്കുന്നുവെന്ന് കൂടിക്കാഴ്ചയില്‍ പ്രതിരോധമന്ത്രി പറഞ്ഞതായാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇന്ന് രാവിലെ വ്യോമസേനാ മേധാവി ബിഎസ് ധനോവയും അഭിനന്ദനെ സന്ദര്‍ശിച്ചിരുന്നു.