Abdul Rahman Makhi says pampor attack

ന്യൂഡല്‍ഹി : പാംപോര്‍ ഭീകരാക്രമണത്തെ പ്രകീര്‍ത്തിച്ച് ലഷ്‌കറെ തായിബ തലവന്‍ ഹാഫിസ് സയീദിന്റെ ഭാര്യാ സഹോദരന്‍ അബ്ദുല്‍ റഹ്മാന്‍ മക്കി.

ഈ മാസം 25ന് നടന്ന ആക്രമണത്തില്‍ എട്ട് സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെടുകയും 22 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

പാക്കിസ്ഥാനിലെ ഗുജ്‌റന്‍വാലയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് ‘കുറുനരകളുടെ കാവല്‍പ്പടയെ ആക്രമിച്ച രണ്ടു സിംഹങ്ങളെന്ന്’ ആക്രമണം നടത്തിയ ഭീകരരെ വിശേഷിപ്പിച്ചത്.

ജമാഅത്ത്ഉദ്‌വായുടെ ചുമതലയുള്ള രണ്ടാമത്തെ ആളാണ് അബ്ദുല്‍ റഹ്മാന്‍ മക്കി. ഹാഫീസ് സയീദ് കൂടി പങ്കെടുത്ത ഒരു ചടങ്ങിലാണ് മക്കിയുടെ പ്രസ്താവന.

‘റഹിം യാര്‍ ഖാനുമായുള്‌ല കൂടിക്കാഴ്ചയ്ക്കായി ഞാന്‍ പോകുകയായിരുന്നു.

അപ്പോഴാണ് ഇന്ത്യന്‍ മാധ്യമങ്ങള്‍, രണ്ട് ഭീകരര്‍ ഞങ്ങളുടെ ജവാന്മാരെ ആക്രമിച്ചുവെന്ന് പറഞ്ഞ് അലമുറയിടുന്നത്.

പക്ഷേ, ശരിക്കും രണ്ട് സിംഹങ്ങളാണ് അത് ചെയ്തത്’ മക്കി പറഞ്ഞു. അതേ സമയം, ഹാഫിസ് സയീദിന്റെ മരുമകനാണ് പാംപോര്‍ ആക്രമണത്തിന് പിന്നിലെന്ന് ഇന്റലിജെന്‍സ് റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു.

Top