രാജസ്ഥാന്‍ റോയല്‍സിനെ തകര്‍ത്ത് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ്

ന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിന് ഏഴ് വിക്കറ്റ് ജയം. രണ്ട് പന്തുകള്‍ ബാക്കിനില്‍ക്കേ രാജസ്ഥാന്‍ ഉയര്‍ത്തിയ 178 റണ്‍സ് വിജയലക്ഷ്യം ബാംഗ്ലൂര്‍ മറികടന്നു. ബാംഗ്ലൂരിനെ വിജയത്തിലെത്തിച്ചത് 22 പന്തില്‍ 55 റണ്‍സെടുത്ത എബി ഡിവില്ലിയേഴ്സാണ്.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടപ്പെടുത്തി 177 റണ്‍സ് നേടി. ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന്റെയും റോബിന്‍ ഉത്തപ്പയുടെയും മികവിലാണ് രാജസ്ഥാന്‍ സ്‌കോര്‍ ഉയര്‍ത്തിയത്. സ്റ്റീവ് സ്മിത്ത് 36 പന്തില്‍ 57 റണ്‍സെടുത്തു. ഉത്തപ്പ 22 പന്തില്‍ 41 റണ്‍സും.

ഭേദപ്പെട്ട തുടക്കമാണ് മറുപടി ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂരിന് ലഭിച്ചത്. ദേവ്ദത്ത് പടിക്കലിന് ഒപ്പം വിരാട് കോലികൂടി എത്തിയതോടെ സ്‌കോര്‍ ഉയര്‍ന്നു. അവസാന ഓവറില്‍ ബാംഗ്ലൂരിന് ജയിക്കാന്‍ 11 റണ്‍സ് മാത്രം മതിയായിരുന്നു. അവസാന ഓവറില്‍ അര്‍ധ സെഞ്ചുറി തികച്ച ഡിവില്ലിയേഴ്സിന്റേതായിരുന്നു വിജയ റണ്‍സും.

Top