AAP’s Delhi MLA Amanatullah Khan arrested on charges of threatening woman with rape, murder

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി എം.എല്‍.എയുമായ അമാനുള്ള ഖാനെതിരെ ലൈംഗിക ആരോപണവുമായി സഹോദരഭാര്യ രംഗത്ത്.

ജാമിയ നഗര്‍ പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.

അമാനുള്ള ഖാന്‍ ശാരീരിക ബന്ധത്തിന് നിര്‍ബന്ധിച്ചു എന്നാണ് സോഹദരഭാര്യ പരാതിയില്‍ പറയുന്നത്. അമാനുള്ള ഖാന്റെ സഹോദരനും സഹോദരിമാരും സ്ത്രീധനത്തിന് വേണ്ടി തന്നെ പീഡിപ്പിച്ചിരുന്നതായും പരാതിയിലുണ്ട്.

വഖഫ് ബോര്‍ഡ് ചെയര്‍മാനായിരുന്ന അമാനുള്ള ഖാന്‍ കഴിഞ്ഞ ദിവസമാണ് സ്ഥാനം രാജിവെച്ചത്. നിയമനത്തില്‍ അഴിമതി നടന്നുവെന്ന് ആരോപിച്ച് കഴിഞ്ഞ വ്യാഴാഴ്ച ബോര്‍ഡിന്റെ ആസ്ഥാനത്ത് റെയ്ഡ് നടന്നിരുന്നു. തുടര്‍ന്ന് സംസ്ഥാന ഹജ് കമ്മിറ്റി അംഗം കൂടിയായ ഖാന്‍ എല്ലാ സ്ഥാനങ്ങളും രാജിവെച്ചതായി അറിയിച്ചുകൊണ്ടുള്ള കത്ത് അരവിന്ദ് കെജ്‌രിവാളിന് കൈമാറിയതായി പറയുന്നു. ഇതിന് പിന്നാലെയാണ് പുതിയ കേസ് ഖാനെതിരെ ചാര്‍ജ് ചെയ്തിരിക്കുന്നത്.

തന്റെ സേവനസന്നദ്ധതയും സത്യസന്ധതയും ഇഷ്ടപ്പെടാത്ത ആളുകളാണ് ആരോപണത്തിന് പിന്നിലെന്നും അതിനാല്‍ താന്‍ എല്ലാ സ്ഥാനങ്ങളും രാജിവെക്കുകയാണ് എന്നുമാണ് രാജികത്തില്‍ പറയുന്നത്.

ആം ആദ്മി മന്ത്രിയായിരുന്ന സന്ദീപകുമാറിനെതിരെയുള്ള സിഡി വിവാദം കെട്ടടങ്ങുന്നതിനിടെയാണ് മറ്റൊരു നേതാവ് ലൈംഗികാരോപണം നേരിടുന്നത്.

Top