ജനങ്ങളെ തല്ലിച്ചതച്ചാണോ സര്‍ വികസനം കൊണ്ട് വരേണ്ടത് :മുഖ്യമന്ത്രിയോട് ആം ആദ്മി പാര്‍ട്ടി

കൊച്ചി :വികസനമെന്നാല്‍ കുറെ കോര്‍പ്പറേറ്റുകള്‍ക്ക് അവരുടെ ആവശ്യത്തിന് ഭൂമിയില്‍ എന്തും ചെയ്യാന്‍ ഉള്ള അധികാരമാണ് അതിനു വേണ്ടി ജനങ്ങളെ ഏത് അര്‍ഥത്തിലും അട്ടിയോടിക്കുകയും അതിന് തടസം നില്‍ക്കുന്നവരെ മര്‍ദ്ദിച്ചൊതുക്കുകയും അവരെ തീവ്രവാദികളും ഭീകരവാദികളും ആയി ചിത്രീകരിക്കുന്നതാണോ ഇടതുപക്ഷ സര്‍ക്കാരിന്റെ നയമെന്ന് ആം ആദ്മി പാര്‍ട്ടി.

കോഴിക്കോട് ജില്ലയിലെ എരഞ്ഞിമാവില്‍ ഇന്നുണ്ടായ അതി ഭീകരമായ പോലീസ് മര്‍ദ്ദനത്തിന്റെ നേര്‍ചിത്രങ്ങള്‍ ആരെയും ഞെട്ടിക്കുന്നതാണ്.

കേരളത്തിന് എന്തെങ്കിലും അവശ്യമുള്ളതാണ് എന്ന് ആര്‍ക്കും തെളിയിക്കാന്‍ കഴിയാത്ത കൊച്ചി മംഗളൂരുരു ഗെയില്‍ വാതക പൈപ്പ് ലൈന്‍ തങ്ങളുടെ വീടുനടുത്തുകൂടി / സ്‌കൂളിനടുത്തുകൂടി / ആശുപത്രികടുത്തുകൂടി ദേവലയത്തിനടുത്തു കടന്നുപോകുമ്പോള്‍ തങ്ങളുടെ ജീവന് എന്ത് സുരക്ഷ എന്ന് ചോദിക്കുന്ന ജനങ്ങളെ ലാത്തികൊണ്ടും ജലപീരങ്കി കൊണ്ടും നേരിട്ട് കേരളത്തില്‍ വികസനം കൊണ്ടുവരാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നത് .

പുതുവൈപ്പില്‍ ഇത് പോലെ നടത്തിയ സമരം, ജനങ്ങള്‍ പരാജയപ്പെടുത്തിയത് താങ്കള്‍ ഓര്‍ക്കുന്നുണ്ടാവും. ദേശീയപാത വികസിനതിന്റെ പേരില്‍, ജനങ്ങളെ കുടിയൊഴിപ്പിക്കാന്‍, ആയുധം പ്രയോഗിക്കും എന്ന ഭീഷിണി ഒരിടതുപക്ഷ സര്‍ക്കാരിനു ചേര്‍ന്നതാണോയെന്ന് ആലോചിക്കണമെന്നും പാര്‍ട്ടി കുറ്റപ്പെടുത്തി.

കേരളപിറവി ദിനത്തില്‍ മുഖ്യമന്ത്രി ജനങ്ങള്‍ക്ക് നല്‍കുന്ന സമ്മാനം, ലാത്തിയും, ജലപീരങ്കിയും മര്‍ദ്ദനവും ആണെങ്കില്‍, അത് കേരളത്തിന് അപമാനമാണ്.

ഇത്തരത്തില്‍ ഭൂമി ഏറ്റെടുത്ത് ഈ രാജ്യത്ത് വികസനം കൊണ്ട് വരാം എന്നാണ് മോദി സര്‍ക്കാരിനെ പോലെ തന്നെ പിണറായി സര്‍ക്കാരും ശ്രമിക്കുന്നത്. ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്നും ആം ആദ്മി പാര്‍ട്ടി വ്യക്തമാക്കി.

Top