ലോക്‌സഭാ സീറ്റ് നല്‍കാന്‍ കെജ്‌രിവാള്‍ വാങ്ങിയത് 6 കോടി,​ ആരോപണവുമായി സ്ഥാനാര്‍ത്ഥിയുടെ മകന്‍

Arvind Kejriwal

ന്യൂഡൽഹി : ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനു സീറ്റ് ലഭിക്കാൻ ആറു കോടി രൂപ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനു നൽകിയെന്ന ആരോപണവുമായി സ്ഥാനാർഥിയുടെ മകൻ. എഎപിയുടെ പശ്ചിമ ഡൽഹി സ്ഥാനാർഥി ബൽബീർ സിങ് ജകറിന്റെ മകൻ ഉദയ് ആണ് രംഗത്തെത്തിയത്. കൃത്യമായ തെളിവുകൾ തന്റെ പക്കലുണ്ടെന്ന് ഇയാൾ അവകാശപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

വിദ്യാഭ്യാസ ആവശ്യത്തിനു പണം ചോദിച്ചപ്പോള്‍ പിതാവ് തന്നില്ല. കാരണം അന്വേഷിച്ചപ്പോഴാണ് പണം രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിച്ചെന്നു മനസിലായതെന്ന് ഉദയ് പറഞ്ഞു.

അതേസമയം മകന്റെ ആരോപണങ്ങൾ ബൽബീർ സിങ് നിഷേധിച്ചു. വിവാഹമോചനത്തിനു ശേഷം ഭാര്യയ്ക്കൊപ്പമല്ല താമസിക്കുന്നത്. മകന്റെ ഉത്തരവാദിത്തം ഭാര്യയ്ക്കാണ്. വളരെ വിരളമായേ മകനോടു സംസാരിക്കാറുള്ളൂ. സ്ഥാനാർഥിത്വത്തെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലെന്നും ബൽബീർ പ്രതികരിച്ചു.

Top