ലൈംഗിക താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങാത്തതിനെ തുടര്‍ന്ന് യുവാവിനെ കൊലപ്പെടുത്തി സുഹൃത്തുക്കള്‍

ജയ്പൂര്‍: ലൈംഗിക താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങാത്തതിനെ തുടര്‍ന്ന് യുവാവിനെ കൊലപ്പെടുത്തി സുഹൃത്തുക്കള്‍. രാജസ്ഥാനിലെ ബാരന്‍ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. ഓറല്‍ സെക്സ് ചെയ്യാന്‍ വിസമ്മതിച്ചതിന് 40 കാരനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തി മൃതദേഹം കുളത്തില്‍ ഉപേക്ഷിച്ചിക്കുകയായിരുന്നു. ഇന്നലെ യുവാവിന്റെ മൃതദേഹം കുളത്തില്‍ നിന്ന് കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. സംഭവത്തില്‍ രണ്ടുപേര്‍ പൊലീസിന്റെ പിടിയിലായി. അതേസമയം, പൊലീസ് കസ്റ്റഡിയിലുള്ള പ്രതികളിലൊരാള്‍ വിഷം കഴിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കൊലപാതകം നടന്ന ദിവസം മൂന്നുപേരും ഒരുമിച്ച് മദ്യം കഴിച്ചതായും പ്രജാപതിയുടെ സഹോദരിയെ കാണാന്‍ അടുത്തുള്ള ഗ്രാമത്തിലേക്ക് പോയതായും പൊലീസ് പറയുന്നു. തിരിച്ച് വരുന്ന വഴി പ്രതികളുമായി ഓറല്‍ സെക്സ് ചെയ്യാന്‍ വിസമ്മതിച്ചതിന് ബൈര്‍വയെ മര്‍ദിക്കുകയും വെട്ടിക്കൊലപ്പെടുത്തുകയും ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ അറസ്റ്റിലായ ഒരാള്‍ നിലവില്‍ ആശുപത്രിയില്‍ തുടരുകയാണ്. കേസ് പൊലീസ് വിശദമായി അന്വേഷിച്ച് വരികയാണ്.

ഫെബ്രുവരി 26 നാണ് കേസിന്നാസ്പദമായ സംഭവം. ഓം പ്രകാശ് ബൈര്‍വ എന്നയാളെ സുഹൃത്തുക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു. ഇന്നലെ ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് സൂപ്രണ്ട് രാജ് കുമാര്‍ ചൗധരി പറഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍, ബാരന്‍ നഗരത്തില്‍ താമസിക്കുന്ന രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. മുരളീധര്‍ പ്രജാപതി (32), സുരേന്ദ്ര യാദവ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രാഥമിക ചോദ്യം ചെയ്യലില്‍ പ്രജാപതി കൊലപാതകക്കുറ്റം സമ്മതിച്ചതായും എസ്പി ചൗധരി കൂട്ടിച്ചേര്‍ത്തു.

Top