ഇ-ബേ വഴി ഹൈടെക് മോഷണം; വിറ്റത് കോടികളുടെ സാധനങ്ങള്‍

ടെക്സസ്: കോടിക്കണക്കിനു ഡോളറിന്റെ മൂല്യമുള്ള സാധനങ്ങള്‍ മോഷ്ടിക്കുക മാത്രമല്ല, അത് ഹൈടെക്കായി വില്‍ക്കുകയും ചെയ്ത് അമേരിക്കന്‍ വനിത. ഓണ്‍ലൈന്‍ സ്റ്റോറായ ഇബേയില്‍ മോഷണ മുതല്‍ വിറ്റതിന് അമേരിക്കയിലെ ടെക്സസ് വനിതയ്ക്ക് 54 മാസം ഫെഡറല്‍ ജയില്‍ ശിക്ഷ നല്‍കി.

63 കാരിയാണ് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് സീക്രട്ട് സര്‍വീസിന്റെ അന്വേഷണത്തെത്തുടര്‍ന്ന് കുടങ്ങിയത്. കിം റിച്ചാര്‍ഡ്സണ്‍ എന്നു പേരായ ഇവര്‍ 3.8 മില്യണ്‍ ഡോളര്‍ തിരിച്ചടയ്ക്കാന്‍ സമ്മതിച്ചതായി യുഎസ് അറ്റോര്‍ണി റിയാന്‍ കെ. പാട്രിക് അറിയിച്ചു.

യുഎസ് മെയില്‍, ഫെഡറല്‍ എക്സ്പ്രസ്, യുണൈറ്റഡ് പാര്‍സല്‍ സര്‍വീസ് എന്നിവ വഴിയാണ് ഇവര്‍ മോഷണ മുതല്‍ കടത്തിയത്. ഓണ്‍ലൈന്‍ സ്റ്റോറായ ഇബേയിലും നേരിട്ടുള്ള ഇന്റര്‍നെറ്റ് വില്‍പ്പന വഴിയും ചരക്കുകള്‍ വില്‍ക്കുകയും ചെയ്തു.

മോഷ്ടിച്ച സാധനങ്ങള്‍ വാങ്ങിയവര്‍ റിച്ചാര്‍ഡ്സണുമായി ലിങ്ക് ചെയ്തിട്ടുള്ള നാല് പേപാല്‍ അക്കൗണ്ടുകളിലേക്ക് ഏകദേശം 3.8 ദശലക്ഷം ഡോളര്‍ അയച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇതാണ് തിരിച്ചു കൊടുക്കാന്‍ ഇവര്‍ തയ്യാറായിരിക്കുന്നത്.

Top