മധ്യപ്രദേശില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു

മധ്യപ്രദേശ്: മധ്യപ്രദേശിലെ അശോക് നഗര്‍ ജില്ലയില്‍ 35 കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തതായി പൊലീസ്. നാല് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ച ശേഷം യുവതിയെ വയലില്‍ ഉപേക്ഷിക്കുകയായിരുന്നു. പ്രതികളിലൊരാള്‍ ഇരയുടെ ഭര്‍ത്താവ് പ്രതിയായ കൊലപാതക കേസിലെ സാക്ഷിയാണെന്നും പൊലീസ്.

ഞായറാഴ്ച, പരിക്കേറ്റ ഒരു സ്ത്രീ ബോധരഹിതയായി വയലില്‍ കിടക്കുന്നതായി കണ്ട ഗ്രാമവാസികള്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി യുവതിയെ ഷഡോറയിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്ക് മാറ്റി.

പ്രാഥമിക ചികിത്സയ്ക്ക് ശേഷം യുവതിയെ അശോക് നഗറിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് സബ് ഡിവിഷണല്‍ ഓഫീസര്‍ വിവേക് ശര്‍മ്മ പറഞ്ഞു. പരിചയമുള്ള മൂന്ന് പേര്‍ ചേര്‍ന്നാണ് തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തതെന്ന് ഇര മൊഴി നല്‍കി. കൂട്ടബലാത്സംഗ കേസിലെ പ്രതികളിലൊരാള്‍ ഇരയുടെ ഭര്‍ത്താവ് പ്രതിയായ കൊലപാതക കേസിലെ സാക്ഷിയാണ്. പ്രതികള്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top