കാശ്മീരില്‍ നിന്ന് തട്ടിക്കൊണ്ടുപോയ സൈനികനെ ഭീകരര്‍ വെടിവച്ചു കൊന്നു

ശ്രീനഗര്‍: ദക്ഷിണ കാശ്മീരിലെ ഷോപിയാന്‍ ജില്ലയില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ സൈനികനെ വെടിവെച്ചുകൊന്നു. ഔറംഗസേബാണ് കൊല്ലപ്പെട്ടത്. തലയ്ക്കും കഴുത്തിനും വെടിയേറ്റ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്.

പുല്‍വാമ ജില്ലയിലെ ഗുസ്സു ഗ്രാമത്തില്‍ ഇന്ന്‌ രാവിലെയാണ് കരസേന സൈനികന്റെ മൃതദേഹം കണ്ടെത്തിയത്. ഈദ് ആഘോഷത്തില്‍ പങ്കെടുക്കാന്‍ സ്വദേശമായ പൂഞ്ച് ജില്ലയിലെ പിര്‍ പഞ്ചാലിലേക്കു പോകുകയായിരുന്നു ഔറംഗസേബ്. അദ്ദേഹം സഞ്ചരിച്ച വാഹനം കലംപോരയില്‍ വച്ച് തീവ്രവാദികള്‍ തടഞ്ഞുനിര്‍ത്തി തട്ടിക്കൊണ്ടുപോവുകയായിരുന്നു.

Top