ആന്ധ്രയില്‍നിന്ന് മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗം കേരളത്തിലെത്തിയതായി സൂചന

കല്‍പ്പറ്റ: ആന്ധ്രയില്‍ നിന്നുള്ള ഒരു സിപിഐ മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റി അംഗം ദളങ്ങളെ ശക്തിപ്പെടുത്താന്‍ കേരളത്തില്‍ എത്തിയതായി സൂചന. ഇയാളെത്തിയ ശേഷം ശക്തി തെളിയിക്കാനാണ് കമ്പമലയില്‍ വനംവികസന കോര്‍പ്പറേഷന്‍ ഓഫീസ് അടിച്ചു തകര്‍ത്തതെന്നാണ് വിവരം. എന്നാല്‍, ഇതിനു പിന്നാലെ പൊലീസ് നിരീക്ഷണം ശക്തമാക്കിയതോടെ ഒക്ടോബറില്‍ നിശ്ചയിച്ചിരുന്ന ദളങ്ങളുടെ മേഖലായോഗം നടക്കാതെ പോയി. മല്ലികാര്‍ജുന റെഡ്ഡി, ധീരജ്, എന്നിവരാണ് ആന്ധ്രയില്‍ നിന്നുള്ള കേന്ദ്രകമ്മിറ്റി അംഗങ്ങള്‍. ഇവരിലൊരള്‍ കേരളത്തില്‍ എത്തിയെന്നാണ് സൂചന. പശ്ചിമഘട്ടത്തിന്റെ ചുമതലയുണ്ടായിരുന്ന സഞ്ജയ് ദീപക് റാവുവിന്റെ അറസ്റ്റോടെ ദളങ്ങള്‍ ക്ഷയിച്ചു. ഇതോടെ,ദളങ്ങളെ ശക്തിപ്പെടുത്താനാണ് കേന്ദ്ര കമ്മിറ്റി അംഗം എത്തിയത് എന്നാണ് വിവരം.

പിന്നെ കണ്ടത് കരുത്ത് കാട്ടാന്‍ മാവോയിസ്റ്റുകള്‍ കാടിറങ്ങി. ആദ്യം വനംവികസന കോര്‍പ്പറേഷന്‍ ഓഫീസ് അടിച്ചു തകര്‍ത്തു. തണ്ടര്‍ബോള്‍ട്ടിന്റെ കണ്ണുവെട്ടിച്ച് ജനവാസ മേഖലയില്‍ ആവര്‍ത്തിച്ച് എത്തി. എന്നാല്‍, പൊലീസ് പരിശോധന ശക്തമാക്കിയതോടെ ഒക്ടോബറില്‍ നടക്കേണ്ടിയിരുന്ന ദളങ്ങളുടെ മേഖല യോഗം മുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ആന്ധ്ര ഛത്തീഗഡ് എന്നിവിടങ്ങളില്‍ നിന്നുള്ള നേതാക്കന്മാര്‍ മേഖലാ യോഗങ്ങളില്‍ പങ്കെടുക്കുന്നതാണ് കീഴ് വഴക്കം. മാവോയിസ്റ്റുകള്‍ ഭാവി നീക്കങ്ങള്‍ തയ്യാറാക്കുന്നത് ഇത്തരം യോഗങ്ങളിലാണ്. എന്നാല്‍, ഒത്തുചേരല്‍ ഉണ്ടായില്ലെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികളുടെ നിലവിലെ നിഗമനം. കേരളത്തി കര്‍ണാടക തമിഴ്‌നാട് വനമേഖലകളില്‍ നാല് ദളങ്ങളാണ് ഉണ്ടായിരുന്നത്.

നാടുകാണി ദളം, ശിരുവാണി ദളം, കബനീ ദളം, ബാണാസുര ദളം എന്നിവ. രണ്ട് ഏറ്റുമുട്ടലുകള്‍ക്ക് പിന്നാലെ, നാടുകാണി, ശിരുവാണി ദളങ്ങളുടെ പ്രവര്‍ത്തനം ഇല്ലാതായി. ബാണാസുര ദളത്തില്‍ അംഗങ്ങളുണ്ടെങ്കിലും കബനീ ദളത്തിന്റെ പ്രവര്‍ത്തന മേഖലയില്‍ തന്നെയാണ് ഉണ്ടാവാറ്. ചപ്പാരത്ത് പിടിയിലായ ചന്ദ്രുവും ഉണ്ണിമായയും രക്ഷപ്പെട്ട മൂന്നുപേരും തലപ്പുഴ , ആറളം മേഖലിലുണ്ടായ ആക്രമണങ്ങളിലൊന്നും നേരിട്ട് പങ്കെടുത്തവരല്ല. കമ്പമലയിലും ആറളത്തുമെല്ലാം എത്തിയത്. സി.പി.മൊയ്തീന്റെയും വിക്രംഗൗഡയുടെയും നേതൃത്വത്തിലുള്ള കബനീദളമാണ്.

Top