കൊലപാതകക്കേസ് പ്രതികള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തില്‍ ഒരാള്‍ കുത്തേറ്റു മരിച്ചു

 

കോട്ടയം: ഈരാറ്റുപേട്ടയില്‍ കൊലപാതകക്കേസ് പ്രതികള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനിടെ ഒരാള്‍ കുത്തേറ്റു മരിച്ചു. എറണാകുളം സ്വദേശി ലിജോയാണ് മരിച്ചത്. തൊടുപുഴ റൂട്ടില്‍ കളത്തുകടവിന് സമീപം വെട്ടിപ്പറമ്പ് ജങ്ഷനിലാണ് കൊലപാതകമുണ്ടായത്.
സംഭവത്തില്‍ ലിജോയുടെ അമ്മാവന്‍ മുതുകാട്ടില്‍ ജോസിനെ പൊലീസ് പിടികൂടി. കുടുബപ്രശ്‌നമാണ് കൊലപാതകത്തിനു കാരണമെന്നാണ് സംശയം. ഇരുവരും കൊലപാതകം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്.

അടുത്തിടെയാണ് ജോസ് മോഷണക്കേസില്‍ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയത്. വെട്ടിപ്പറമ്പില്‍ വച്ച് ഇരുവരും വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ജോസ്, ലിജോയെ രണ്ടു തവണ കുത്തുകയുമായിരുന്നു. തുടര്‍ന്ന് കത്തിയുമായി നടന്നുപോയ ജോസിനെ പൊലീസ് പിടികൂടി. ലിജോയെ ഈരാറ്റുപേട്ടയിലുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

Top