ബാഗ്ദാദില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ ഹിസ്ബുല്ല കമാന്‍ഡര്‍ കൊല്ലപ്പെട്ടു

റാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ ഹിസ്ബുല്ല കമാന്‍ഡര്‍ കൊല്ലപ്പെട്ടു. ഹിസ്ബുല്ല കമാന്‍ഡര്‍ അബു ബാഖിര്‍ അല്‍ സാദിയും രണ്ട് ഗാര്‍ഡുമാരുമാണ് യു.എസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തെ ലക്ഷ്യമിട്ടായിരുന്നായിരുന്നു ആക്രമണം.

ജനുവരി 28ന് സേനക്ക് നേരയുണ്ടായ ആക്രമണത്തിന് മറുപടിയായി ഇതുവരെ സിറിയയിലും ഇറാഖിലുമായി 85 ആക്രമണങ്ങളാണ് യു.എസ് നടത്തിയത്. അതേസമയം ആക്രമണത്തിന് പിന്നാലെ തിരിച്ചടിക്കുമെന്ന് ഹിസ്ബുല്ല അറിയിച്ചതായാണ് വിവരം.ആക്രമണത്തിന് പിന്നാലെ പ്രതിഷേധവുമായി ജനങ്ങള്‍ തെരുവിലിറങ്ങി. അമേരിക്ക പിശാചാണെന്ന് പറഞ്ഞു കൊണ്ടായിരുന്നു ജനങ്ങളുടെ പ്രതിഷേധം. പ്രദേശത്ത് കനത്ത പൊലീസ് കാവലും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മേഖലയില്‍ തങ്ങളുടെ സേനക്കെതിരെ ആക്രമണങ്ങള്‍ നടത്തിയ ഹിസ്ബുല്ല കമാന്‍ഡറാണ് കൊല്ലപ്പെട്ടതെന്ന് യു.എസ് അറിയിച്ചു. ബുധനാഴ്ച രാത്രി ബാഗ്ദാദിലെ തിരക്കേറിയ റോഡിലൂടെ സഞ്ചരിക്കുമ്പോഴാണ് കാറിന് നേരെ ഡ്രോണാക്രമണമുണ്ടായത്.

Top