ക്വലാലംപുര്‍:മലേഷ്യയുടെ തലസ്ഥാനനഗരിയായ ക്വലാലംപുരില്‍ മതപാഠശാലയിലുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് ഏഴ് കുട്ടികളെ പൊലീസ് അറസ്റ്റ് ചെയ്തു.
മതപാഠശാലയിലുള്ള മറ്റ് കുട്ടികളോടുണ്ടായ വൈരാഗ്യമാണ് സ്‌കൂളിന് തീവെക്കാന്‍ ഈ കുട്ടികളെ പ്രേരിപ്പിച്ചതെന്നാണ് നിഗമനം.
ക്വലാലംപൂരിൽ ഉണ്ടായ തീപിടിത്തത്തിൽ അധ്യാപകനും വിദ്യാര്‍ഥികളുമുള്‍പ്പെടെ നിരവധി പേർ കൊല്ലപ്പെട്ടിരുന്നു.
11 നും 18നുമിടയില്‍ പ്രായമുള്ള ഏഴ് പേരാണ് സ്‌കൂളിലുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്.
സ്‌കൂളിന് സമീപമുള്ള കെട്ടിടത്തില്‍ സ്ഥാപിച്ചിരുന്ന സിസിടിവിയിലെ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.
മറ്റ് കുട്ടികള്‍ ചേര്‍ന്ന് ഇവരെ കളിയാക്കിയതിലുള്ള വൈരാഗ്യമാണ് കൃത്യത്തിന് ഇവരെ പ്രേരിപ്പിച്ചതെന്നാണ് ക്വാലാലംപൂര്‍ പൊലീസ് പറയുന്നത്.
അറസ്റ്റിലായവരില്‍ ഒരാളൊഴികെ ലഹരി ഉപയോഗിച്ചിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ഒരാള്‍ വാഹനം മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് മുന്‍പ് അറസ്റ്റിലായിട്ടുണ്ട്.
ഒരാള്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ടും അറസ്റ്റിലായിട്ടുണ്ട്.എന്നാല്‍ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞിരുന്നത്.