മകൾ കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് പരാതിപ്പെട്ട പിതാവ് വാഹനാപകടത്തില്‍ മരിച്ചു

ഉത്തർപ്രദേശ്: പതിമൂന്നുകാരിയായ മകൾ കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ പിതാവ് വാഹനാപകടത്തിൽ മരിച്ചു.അപകടമരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പെണ്‍കുട്ടിയുടെ കുടുംബം രംഗത്തെത്തി. ബലാത്സംഗക്കേസിലെ പ്രതികളാണ് അപകടമരണത്തിന് പിന്നിലെന്നാണ് കുടുംബം ആരോപിക്കുന്നത്.

ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം.ഇതിന് പിന്നാലെ കുറ്റവാളികൾക്കെതിരെ കടുത്ത നടപടി ആവശ്യപ്പെട്ട് കാൺപൂർ- സാഗർ പാത പ്രദേശവാസികൾ ഉപരോധിച്ചു.ഗോലു യാദവ്, ദീപു യാദവ് എന്നിവർ തട്ടിക്കൊണ്ടുപോയി പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് പരാതിയിൽ പറയുന്നത്. ബലാത്സംഗക്കേസിലെ മുഖ്യപ്രതിയായ ഗോലു യാദവിന്റെ പിതാവ് യു പി പൊലീസിലെ എസ് ഐയാണ്.

അതേസമയം, വാഹനാപകടത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും അപകടമുണ്ടാക്കിയ വാഹനം ഉടന്‍ കണ്ടെടുക്കുമെന്നും പ്രതികളെ അറസ്റ്റ് ചെയ്യുമെന്നും പൊലീസ്  അറിയിച്ചു.

 

Top