ദളിത് യുവതിയെ ബലാത്സംഗത്തിനിരയാക്കി ; ശേഷം കുഞ്ഞിനൊപ്പം യുവതിയെയും കനാലിലെറിഞ്ഞു

ബീഹാർ : ബിഹാറിലെ ബക്‌സറില്‍ ദളിത് യുവതിയെ ഏഴു പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്ത ശേഷം കുഞ്ഞിനൊപ്പം കനാലിലെറിഞ്ഞു. സംഭവത്തിൽ യുവതിയുടെ 5 വയസ്സുള്ള കുഞ്ഞ് മരിച്ചു. അക്രമികൾ കനാലിലേക്ക് വലിച്ചെറിഞ്ഞ കുഞ്ഞ് മുങ്ങി മരിക്കുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. പ്രതികളില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഏഴു പ്രതികളില്‍ രണ്ടു പേരെ മാത്രമാണ് ഇതുവരെ തിരിച്ചറിയാനായത്.

കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റിയതായി പൊലീസ് ഓഫീസര്‍ കെ.കെ.സിങ് പറഞ്ഞു. കൂടാതെ യുവതിയുടെ മെഡിക്കല്‍ പരിശോധന നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചു വരികയാണ്. രാജ്യത്ത് സ്ത്രീകൾക്ക് നേരെയുള്ള ആക്രമണങ്ങൾ ദിനംപ്രതിയാണ് വർധിച്ചു വരുന്നത്. ഹത്രാസിൽ ദളിത് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയതിന്റെ പ്രതിഷേധം രാജ്യത്ത് അലയടിക്കുന്നതിനിടയിലാണ് സമാനമായ മറ്റൊരു സംഭവം ബിഹാറില്‍ നടന്നിരിക്കുന്നത്.

Top