സിദ്ദിഖ് കാപ്പനടക്കം നാല് പേര്‍ക്കെതിരെ യു.പി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു

യു.പി: ഹാഥ്റസ് കേസില്‍ മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍ അടക്കമുള്ള നാല് പേര്‍ക്കെതിരെ ഉത്തര്‍പ്രദേശ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. യു.പി സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് ആണ് കുറ്റപത്രം സമര്‍പ്പിച്ചത്. സിദ്ദിഖ് കാപ്പനെതിരെ തെളിവുണ്ടെന്നാണ് ഉത്തർപ്രദേശ് പൊലീസിന്റെ വാദം.

സിദ്ദിഖ് കാപ്പൻ മാധ്യമപ്രവർത്തനം മറയാക്കുകയായിരുന്നുവെന്നും ദേശവിരുദ്ധ ശക്തികളുടെ ഗൂഢാലോചനയുടെ ഭാഗമായാണ് ഹാഥ്റസ് യാത്ര നടത്തിയതെന്നും കുറ്റപത്രത്തിൽ പറയുന്നു. സിദ്ദിഖ് കാപ്പന് നിരോധിത സംഘടനയായ സിമിയുമായി ബന്ധമുണ്ടെന്നാണ് ഉത്തർപ്രദേശ് പൊലീസിന്റെ ആരോപണം.

യു.എ.പി.എ വകുപ്പ് ചുമത്തപെട്ടതോടെ 6 മാസമായി ഇവര്‍ ജയിലിലാണ്. മെയ് 1ന് കേസ് കോടതി പരിഗണിക്കും.

Top