തമിഴ്‌നാട് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കണം, ഡിജിപിക്ക് ഇഡി രേഖമൂലം പരാതി നല്‍കി

ചെന്നൈ: തമിഴ്‌നാട് വിജിലന്‍സിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് രംഗത്ത്. ഇഡി ഓഫീസിലെ റെയ്ഡ് നിയമവിരുദ്ധവും ദുഷ്ടലാക്കൊടെയുളളതുമാണെന്നും പല പ്രധാന കേസുകളുടെയും ഫയല്‍ മോഷ്ടിച്ചുവെന്നും ഇഡി ആരോപിച്ചു. പല കേസ് രേഖകളും ഫോണില്‍ പകര്‍ത്തി. വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കണം. തമിഴ്‌നാട് ഡിജിപിക്ക് ഇഡി രേഖമൂലം പരാതി നല്‍കി.

സുപ്രധാന കേസുകളുടെ അന്വേഷണം ആട്ടിമറിക്കാന്‍ ശ്രമമെന്നാണ് പരാതിയിലെ ആരോപണം. കൈക്കൂലി കേസില്‍ കഴിഞ്ഞ ദിവസം, ഇഡി ഉദ്യോഗസ്ഥനെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഉദ്യോഗസ്ഥനുമൊത്ത് മധുര ഇഡി ഓഫിസില്‍ പരിശോധനയും നടത്തി. ഡിണ്ടിഗല്‍ മധുര ദേശീയപാതയില്‍ രാവിലെ 9 മണിക്കാണ് മുതിര്‍ന്ന ഇഡി ഉദ്യോഗസ്ഥന്‍ അങ്കിത് തിവാരി പിടിയിലായത്.

ഡിണ്ടിഗല്‍ സ്വദേശിയായ ഡോക്ടര്‍ക്കെതിരായ കേസ് ഒത്തുതീര്‍പ്പാക്കാനുള്ള കൈക്കൂലി പണത്തിന്റെ രണ്ടാം ഗഡു വാങ്ങാനെത്തിയപ്പഴായിരുന്നു അറസ്റ്റ്. ഔദ്യോഗിക വാഹനത്തില്‍ ഇരുന്ന് 31 ലക്ഷം രൂപ കൈപറ്റിയതിന് പിന്നാലെ വിജിലന്‍സ് സംഘമെത്തി തിവാരിയെ അറസ്റ്റുചെയ്തു. പിന്നാലെ ഇയാളുടെ വീട്ടിലും മധുരയിലെ ഇഡി സബ് സോണല്‍ ഓഫീസിലും പരിശോധനയും നടത്തി.

Top