ആലുവയില്‍ 9 വയസുകാരി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

കൊച്ചി: ആലുവയില്‍ 9 വയസുകാരി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇന്നലെ വൈകിട്ട് മുതല്‍ പ്രതിയെ പോലീസ് ചോദ്യം ചെയ്തുവെങ്കിലും ചോദ്യംചെയ്യിലിനോട് പ്രതിപൂര്‍ണ്ണമായും സഹകരിച്ചിരുന്നില്ല. റൂറല്‍ സ്പീഡ് നേതൃത്വത്തില്‍ അന്വേഷണസംഘം ഇന്ന് രാവിലെ വീണ്ടും പ്രതിയെ ചോദ്യം ചെയ്ത ശേഷം ആകും പ്രതിയെ കോടതിയില്‍ ഹാജരാക്കുക.

പ്രതിക്കെതിരെ വിവിധ സ്റ്റേഷനുകളില്‍ 15 കേസുകള്‍ നിലവിലുണ്ടെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ക്കായി കസ്റ്റഡിയില്‍ വാങ്ങാനുള്ള അപേക്ഷയും പോലീസ് ഇന്ന് സമര്‍പ്പിക്കും.

ഇന്നലെയാണ് നാടിനെ നടുക്കിയ ആലുവയില്‍ വീണ്ടും പിഞ്ചു ബാലിക പീഡിനത്തിന് ഇരയാകുന്നത്. രാത്രി വൈകി ഒരു പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ടാണ് സമീപവാസിയായ സുകുമാരന്‍ ജനലിന് പുറത്തേക്ക് നോക്കിയത്. പെണ്‍കുട്ടിയുമായി ഒരാള്‍ പോകുന്നതാണ് കണ്ടത്. സംശയം തോന്നിയ ഇയാള്‍ ഭാര്യയെ വിളിച്ചുണര്‍ത്തുകയും അയല്‍വാസികളെ വിവരം അറിയിക്കുകയും ചെയ്യുകയായിരുന്നു. പിന്നാലെ സുകുമാരനും മറ്റ് അയല്‍വാസികളായ ഷാജിയും അബൂബക്കറും ചേര്‍ന്നാണ് തെരച്ചില്‍ ആരംഭിച്ചത്.

ഇവരെല്ലാവരും ചേര്‍ന്ന് പെണ്‍കുട്ടിയെ തെരഞ്ഞിറങ്ങുന്നതിനിടെയാണ് പെണ്‍കുട്ടിയെ കണ്ടെത്തുന്നത്. തെരച്ചിലാരംഭിച്ച് 15-20 മിനിറ്റിനകം തന്നെ കുട്ടിയെ കണ്ടെത്തി. പെണ്‍കുട്ടിയുടെ ദേഹത്ത് നിന്ന് രക്തം ഒലിക്കുന്നുണ്ടായിരുന്നു. ഉടന്‍ തന്നെ കുഞ്ഞിനോട് വിവരങ്ങള്‍ തിരക്കി സമീപത്തുള്ള ഇതര സംസ്ഥാന തൊഴിലാളിയുടെ മകളാണെന്ന് മനസിലാക്കി.

പിന്നാലെ കുഞ്ഞിനെ വീട്ടിലെത്തിച്ചു. ആ സമയത്ത് കുഞ്ഞിന്റെ വീട്ടില്‍ മാതാവും മറ്റൊരു കുട്ടിയുമാണ് ഉണ്ടായിരുന്നത്. മാതാവിനെ വിവരം ധരിപ്പിച്ച ശേഷം വളരെ വേഗത്തില്‍ തന്നെ അക്രമത്തിനിരയായ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിച്ച ശേഷം പൊലീസിലും പ്രദേശവാസികള്‍ വിവരമറിയിച്ചു.

Top