ഷെയർ മാർക്കറ്റിൽ ഇടാനെന്ന പേരിൽ ലക്ഷങ്ങൾ തട്ടിയെന്ന് ഒറ്റപ്പാലം സ്റ്റേഷനിലെ പൊലിസുകാരനെതിരെ കേസ്

തിരുവനന്തപുരം : പൊലീസുകാരനെതിരെ സാമ്പത്തിക തട്ടിപ്പ് നടത്തി എന്ന് കേസ്. ഒറ്റപാലം സ്റ്റേഷനിൽ ഡ്യൂട്ടി ചെയ്യുന്ന സിവിൽ പൊലിസുകാരൻ രവി ശങ്കറിനെതിരെയാണ് കേസ്. ഷെയർ മാർക്കറ്റിൽ നിക്ഷേപിക്കാനെന്ന പേരിൽ ലക്ഷങ്ങൾ തട്ടിയെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രവി ശങ്കർ ഒളിവിലാണ്. നെടുമങ്ങാട്, പാങ്ങോട് സ്‌റ്റേഷനുകളിലാണ് ഇയാൾക്കെതിരെ പരാതി ലഭിച്ചത്.

ഒറ്റപ്പാലം പൊലീസ് സ്റ്റേഷനിൽ നിന്ന് ലഭിക്കുന്ന വിവരമനുസരിച്ച് രവി ശങ്കർ മെഡിക്കൽ അവധിയിൽ പോയ ശേഷം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഷെയർമാർക്കറ്റുകളിൽ രജിസ്റ്റർ ചെയ്യാനെന്ന പേരിൽ സുഹൃത്തുക്കളിൽ നിന്നും നാട്ടുകാരിൽ നിന്നും ഏകദേശം ഒരു കോടിയോളം രൂപ ഇയാൾ പിരിച്ചെടുത്തുവെന്നാണ് പരാതിയിൽ പറയുന്നത്. ആദ്യ നാളുകളിൽ ലാഭവിഹിതം പരാതിക്കാർക്ക് നൽകിയിരുന്നു. എന്നാൽ കഴിഞ്ഞ രണ്ട് വർഷമായി തുകയോ പലിശയോ ലഭിക്കുന്നില്ല. പൊലീസുകാരൻ സാമ്പത്തിക തട്ടിപ്പുനടത്തിയെന്നും വഞ്ചന കാണിച്ചുവെന്നാണ് പരാതി.

Top