ഭാര്യയ്ക്ക് ഒളിച്ചോടാന്‍ സഹായം ചെയ്ത് കൊടുത്ത സുഹൃത്തിനെവിളിച്ചുവരുത്തി കൊലപ്പെടുത്തി 22കാരന്‍

ബെംഗളുരു: പാര്‍ട്ടിക്കെന്ന പേരില്‍ ഭാര്യയ്ക്ക് ഒളിച്ചോടാന്‍ സഹായം ചെയ്ത് കൊടുത്ത സുഹൃത്തിനെവിളിച്ചുവരുത്തി കൊലപ്പെടുത്തി 22കാരന്‍. കര്‍ണാടകയിലെ ബാഗലാഗുണ്ടേയിലാണ് സംഭവം. 22വയസുകാരനായ കച്ചവടക്കാരനും സുഹൃത്തും സംഭവത്തില്‍ അറസ്റ്റിലായി. കച്ചവടക്കാരനായ കിരണും ഓട്ടോ റിക്ഷാ ഡ്രൈവറായ 21കാരന്‍ അക്ഷയുമാണ് അറസ്റ്റിലായിരിക്കുന്നത്. ഇവര്‍ രണ്ട് പേരും ബാഗലാഗുണ്ടേ സ്വദേശികളാണ്. ഇവരുടെ സുഹൃത്തും കെംഗേരി സ്വദേശിയായ 22കാരന്‍ ഹേമന്തിന്റെ കൊലപാതകത്തിലാണ് ഇവര്‍ അറസ്റ്റിലായത്.

ഹോട്ടലിലെ വെയ്റ്ററായി ജോലി ചെയ്യുകയായിരുന്നു ഹേമന്ത്. ഹേമന്തിനൊപ്പം ജോലി ചെയ്തിരുന്ന മാരിസാമി കിരണിന്റെ ഭാര്യയുമായി അടുപ്പത്തിലായിരുന്നു. ഹേമന്തിനൊപ്പം കിരണിന്റെ വീട്ടില്‍ വന്നാണ് ഇവര്‍ തമ്മില്‍ അടുപ്പമായത്. കിരണിന്റെ ഭാര്യയും മാരിസാമിയും തമ്മില്‍ അടുപ്പമാണെന്ന് മനസിലായതോടെ ഒളിച്ചോടാന്‍ പണം തയ്യാറാക്കി നല്‍കിയത് ഹേമന്ത് ആണെന്ന് ആരോപിച്ചായിരുന്നു കൊലപാതകം നടന്നത്.

ഭാര്യ മാരിസാമിക്കൊപ്പം ഒളിച്ചോടിയെന്ന് മനസിലായതിന് പിന്നാലെ ഞായറാഴ്ച രാത്രി ഹേമന്തിനോട് കിരണിന്റെ വീട്ടില്‍ പാര്‍ട്ടിയുണ്ടെന്ന് പേരില്‍ വിളിച്ച് വരുത്തുകയായിരുന്നു. മൂന്ന് പേരും ചേര്‍ന്ന് മദ്യപിച്ച ശേഷം മാരിസാമിയുമായി ഭാര്യ ഒളിച്ചോടിയത് അറിയാമോയെന്ന് കിരണ്‍ ഹേമന്തിനോട് ചോദിച്ചു. അറിയില്ലെന്ന് പറഞ്ഞതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമായി. വാക്കേറ്റത്തിനിടെ കിരണ്‍ ഹേമന്തിനെ ഇരുമ്പ് വടി കൊണ്ട് മര്‍ദ്ദിക്കുകയായിരുന്നു. അടി കൊണ്ട് നിലത്ത് വീണ കിരണിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

Top