തെലങ്കാനയില്‍ 19കാരിയെ ബ്ലേഡ് കൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തി

തെലങ്കാനയില്‍ വികാരാബാദ് ജില്ലയില്‍ 19 കാരിയെ അതിക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കായലില്‍ തള്ളി. പെണ്‍കുട്ടിയുടെ കണ്ണില്‍ സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ച് കുത്തിയ ശേഷം ബ്ലേഡ് കൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

വികാരാബാദ് ജില്ലയിലെ പരിഗി മണ്ഡലിലെ കലാപൂര്‍ ഗ്രാമത്തിലാണ് ക്രൂരമായ കൊലപാതകം നടന്നത്. ജുട്ടു സിരിഷ(19) എന്ന യുവതിയാണ് മരിച്ചത്. ജൂണ്‍ 10 ന് രാത്രി 11 മണിയോടെ വീടുവിട്ടിറങ്ങിയ പെണ്‍കുട്ടിയുടെ മൃതദേഹം പിന്നീട് രക്തത്തില്‍ മുങ്ങിയ നിലയില്‍ കായലില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടിക്കായി നാട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

നാട്ടുകാര്‍ പിന്നീട് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു. സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ച് കണ്ണില്‍ കുത്തുകയും, ബ്ലേഡ് കൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തുകയും ചെയ്ത ശേഷം മൃതദേഹം കായലില്‍ തള്ളുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Top