ഇടുക്കിയില്‍ 14-കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി;യുവാവിന് 80 വര്‍ഷം കഠിനതടവ്

ഇടുക്കി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ ബന്ധുവായ യുവാവിന് 80 വര്‍ഷം കഠിനതടവ്. ഇടുക്കി രാജക്കാട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇടുക്കി അതിവേഗ കോടതി പ്രതിയെ ശിക്ഷിച്ചത്.

വിവിധ വകുപ്പുകളിലായാണ് പ്രതിക്ക് 80 വര്‍ഷത്തെ കഠിനതടവ് വിധിച്ചത്. 40,000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. പിഴ അടച്ചില്ലെങ്കില്‍ അധികതടവ് കൂടി അനുഭവിക്കണം.

2020-ലായിരുന്നു കേസിനാസ്പദമായ സംഭവം. ഭാര്യ വീട്ടില്‍ ഇല്ലാത്ത സമയത്താണ് ബന്ധുവായ 14-കാരിയെ പ്രതി ലൈംഗികമായി പീഡിപ്പിച്ചത്. പെണ്‍കുട്ടി പ്രസവിച്ചതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് ബന്ധുവായ പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയായിരുന്നു.

രാജക്കാട് പോലീസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം പൂര്‍ത്തിയാക്കിയ കേസില്‍ 23 സാക്ഷികളെ വിസ്തരിച്ചു. 27 രേഖകളും വിചാരണയ്ക്കിടെ കോടതിയില്‍ ഹാജരാക്കി. കേസില്‍ വിവിധ വകുപ്പുകളിലായാണ് പ്രതിയെ 80 വര്‍ഷത്തെ കഠിനതടവിന് ശിക്ഷിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്നതിനാല്‍ ഇരുപതുവര്‍ഷം തടവില്‍ കഴിഞ്ഞാല്‍ മതി.

Top