ഉത്തര്‍പ്രദേശില്‍ പതിമൂന്നുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ചു

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബല്ലിയ ജില്ലയില്‍ പതിമൂന്നുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ചു. ബല്ലിയയില്‍ നിന്നും ഹൈദരാബാദിലേക്ക് കൊണ്ടപോയ കുട്ടിയെ ഒരാഴ്ചയോളം പീഡിപ്പിച്ചുവെന്നാണ് പൊലീസ് പറയുന്നത്. നവംബര്‍ 25 നാണ് കുട്ടിയെ പൊലീസ് കണ്ടെത്തിയത്.

സംഭവത്തില്‍ കുട്ടിയുടെ അയല്‍വാസിയായ പതൊമ്പതുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ബല്ലിയയിലെ മണിയാര്‍ സ്റ്റേഷനിലെ പൊലീസാണ് ഇയാളെ ഇന്നലെ അറസ്റ്റ് ചെയ്തത്. നവംബര്‍ 18നാണ് കുട്ടിയെ തട്ടികൊണ്ടുപോയതെന്നും കൂട്ടിയുടെ പിതാവിന്റെ പരാതിയില്‍ കേസെടുത്തിട്ടുണ്ടെന്നും മണിയാര്‍ സ്റ്റേഷന്‍ ഓഫീസര്‍ മന്റോഷ് സിങ് പറഞ്ഞു.

തന്നെ ഹൈദരബാദിലേക്ക് തട്ടികൊണ്ടുപോയെന്നും ഒരാഴ്ചയോളം പീഡിപ്പിച്ചുവെന്നും കുട്ടി മൊഴി നല്‍കിയതായി മന്റോഷ് സിങ് വ്യക്തമാക്കി. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഐ.പി.സി 376 (പീഡനം), പോക്സോ ആക്റ്റ് വകുപ്പുകള്‍ എന്നിവയും കേസില്‍ ഉള്‍പ്പെടുത്തി.

Top