തമിഴ്‌നാട്ടില്‍ കോളജ് വിദ്യാര്‍ത്ഥിനിയെ ഒമ്പതാം ക്ലാസുക്കാരന്‍ കുത്തി

തമിഴ്‌നാട്: തമിഴ്‌നാട്ടിലെ തിരുപ്പത്തൂര്‍ ജില്ലയില്‍ ഒമ്പതാം ക്ലാസുക്കാരന്റെ കുത്തേറ്റ് രണ്ടാം വര്‍ഷ കോളജ് വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്ക്. മോനിഷയെ ബന്ധുവായ ഇന്‍ബരാസുവാണ് കുത്തിയത്.

മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് മോനിഷ ഇന്‍ബരാസുവുമായി വഴക്കിട്ടിരുന്നു. ഇതേത്തുടര്‍ന്നുള്ള ദേഷ്യത്തിലാണ് കുട്ടി പെണ്‍കുട്ടിയെ കുത്തിയതെന്നാണ് റിപ്പോര്‍ട്ട്. പെണ്‍കുട്ടി കോളജില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയെത്തിയ ശേഷമാണ് സംഭവം.

മോനിഷയുടെ നിലവിളി കേട്ട് അമ്മൂമ്മ ഓടിയെത്തിയപ്പോഴാണ് ചോരയൊലിപ്പിച്ച് നിലത്ത് കിടക്കുന്ന പെണ്‍കുട്ടിയെ കണ്ടത്. പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതിനിടെ മുത്തശ്ശിക്കും പരിക്കേറ്റിട്ടുണ്ട്. ഇവരുടെ ചെവിക്ക് വെട്ടേറ്റു. സംഭവത്തില്‍ കണ്ടിലി പൊലീസ് കേസെടുത്തിട്ടുണ്ട്.

മോനിഷയെയും മുത്തശ്ശിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇരുവരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി. ഇന്‍ബരസുവിനെ പിടികൂടിയിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണ്.

Top