kashmir confict; 15 year boy dead

ശ്രീനഗര്‍: കശ്മീരില്‍ സുരക്ഷാസേനയും പ്രതിഷേധക്കാരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ പതിനഞ്ചുവയസുകാരന്‍ കൊല്ലപ്പെട്ടു.

കശ്മീരിലെ ബാരാമുള്ള ജില്ലയിലെ സോപൂര്‍ പ്രദേശത്താണ് ഏറ്റുമുട്ടല്‍ നടന്നത്. സംഘര്‍ഷത്തില്‍ പരിക്കേറ്റ ഡാനിഷ് മന്‍സൂര്‍ ആശുപത്രിയില്‍ വച്ച് മരിക്കുകയായിരുന്നു.

ഇതോടെ കശ്മീരില്‍ മരിച്ചവരുടെ എണ്ണം 71 ആയി. സുരക്ഷാ സേനയ്ക്ക് നേരെ കല്ലേറുണ്ടായതിനെ തുടര്‍ന്നാണ് അവര്‍ തിരിച്ചടിച്ചത്.

53 ദിവസത്തെ കര്‍ഫ്യൂ പിന്‍വലിച്ച ശേഷം നടക്കുന്ന ആദ്യത്തെ സംഘര്‍ഷമാണിത്. പ്രദേശങ്ങളില്‍ സമാധാനം അന്തരീക്ഷം തിരിച്ചുവരുന്നത് കൊണ്ടാണ് അധികൃതര്‍ കര്‍ഫ്യു പിന്‍വലിക്കാന്‍ തയ്യാറായത്.

പുതിയ സംഘര്‍ഷത്തെ തുടര്‍ന്ന് ആക്രമണ സാധ്യതയുള്ള സ്ഥലങ്ങളില്‍ സൈന്യം വളഞ്ഞിട്ടുണ്ട്. കര്‍ഫ്യു പിന്‍വലിച്ചതിനെ തുടര്‍ന്ന് സ്വകാര്യ വാഹനങ്ങളും ഓട്ടോ റിക്ഷകളും നിരത്തിലിറങ്ങിയിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം അടഞ്ഞുകിടക്കുകയാണ്.

തിങ്കളാഴ്ച മുതല്‍ സര്‍ക്കാര്‍ ഓഫീസുകളിലും മറ്റും ഉദ്യോഗസ്ഥര്‍ എത്തി തുടങ്ങിയിരുന്നു. താഴ്‌വരയിലെ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങളും നിരോധിച്ചിട്ടുണ്ട്.

Top