OP Jaisha – allegation-central government-Investigation

ന്യൂഡല്‍ഹി: ഒളിമ്പിക്‌സ് മാരത്തണില്‍ മത്സരിച്ച തനിക്കും കവിത റാവത്തിനും വെള്ളം പോലും നല്‍കാന്‍ ഇന്ത്യന്‍ ഒഫീഷ്യലുകള്‍ എത്തിയില്ലെന്ന മലയാളി അത്‌ലറ്റ് ഒ.പി.ജയ്ഷയുടെ ആരോപണത്തെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം തുടങ്ങി.

രണ്ടംഗ പാനലാണ് ആരോപണം അന്വേഷിക്കുക. സംഭവം സംബന്ധിച്ച് അന്വേഷണം നടത്തി ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര കായിക മന്ത്രാലയമാണ് ഉത്തരവിട്ടിരിക്കുന്നത്.

മറ്റു രാജ്യങ്ങള്‍ തങ്ങളുടെ താരങ്ങള്‍ക്കു വെള്ളവും മറ്റുമായി കൂടെത്തന്നെ നിന്നപ്പോള്‍ ഇന്ത്യയ്ക്ക് വേണ്ടി ഓടിയ തനിക്ക് ഒരു തുള്ളി വെള്ളം നല്‍കാന്‍ പോലും ആരുമുണ്ടായില്ല.

മത്സരശേഷം മൂന്നു മണിക്കൂര്‍ നേരമാണു താന്‍ അബോധാവസ്ഥയില്‍ കിടന്നത്. ഒടുവില്‍ റിയോയിലെ സംഘാടക സമിതിയിലെ ആളുകളാണു തന്നെ രക്ഷിച്ചതെന്നും അവര്‍ തന്റെ ശരീരത്തില്‍ കുത്തിവച്ച ഏഴു ബോട്ടില്‍ ഗ്ലൂക്കോസാണു തന്നെ എഴുന്നേല്‍പ്പിച്ചു നടത്തിയതെന്നും ജെയ്ഷ പറയുന്നു.

Top