rio olympics; P.V. Sindhu, Srikanth keep India’s medal hope alive

റിയോ ഡി ജനീറോ: റിയോ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ മോശം പ്രകടനം തുടരുന്നതിനിടയില്‍ ആശ്വാസമായി ബാഡ്മിന്റണ്‍ സിംഗില്‍സില്‍ കെ.ശ്രീകാന്തും പി.വി.സിന്ധുവും ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു.

പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ലോക റാങ്കിംഗില്‍ അഞ്ചാമതുള്ള ഡെന്മാര്‍ക്കിന്റെ യാന്‍ യോര്‍ഗേഴ്‌സനെ 2-1 1-9, 2-1 1-9 എന്ന നേരിട്ടുള്ള സെറ്റുകള്‍ക്ക് അട്ടിമറിച്ചാണ് ശ്രീകാന്ത് ക്വാര്‍ട്ടറില്‍ ഇടം നേടിയത്. ചൈനീസ് താരം ലിന്‍ ഡാനാണ് ക്വാര്‍ട്ടറില്‍ ശ്രീകാന്തിന്റെ എതിരാളി.

തായ്‌വാന്‍ താരം തായ് സു യിംഗിനെ 21-13, 21-15 എന്ന സ്‌കോറിന് തോല്‍പ്പിച്ചാണ് സിന്ധു ക്വാര്‍ട്ടറില്‍ കടന്നത്. ഒളിമ്പിക്‌സ് വെള്ളി മെഡല്‍ ജേതാവായ ചൈനയുടെ വാങ് യിഹാനാണ് ക്വാര്‍ട്ടറില്‍ സിന്ധുവിന്റെ എതിരാളി.
p.v-sindhu
അതേസമയം, ബോക്‌സിംഗില്‍ ഇന്ത്യയുടെ വികാസ് കൃഷ്ണന്‍ തോറ്റു. ഉസ്‌ബെക്കിസ്ഥാന്റെ മെലിക്കുസീസ് ബെക്ടിമോര്‍ 30നാണ് വികാസിനെ പരാജയപ്പെടുത്തിയത്.

3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ ഇന്ത്യയുടെ ലളിത ബാബറിന് മെഡല്‍ നേടാനായില്ല. 9:22:74 മിനിട്ടില്‍ പത്താമതായാണ് ബാബര്‍ മത്സരം പൂര്‍ത്തിയാക്കിയത്.

ട്രിപ്പിള്‍ ജമ്പില്‍ മലയാളി താരം രഞ്ജിത് മഹേശ്വരി ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി. ആദ്യ ശ്രമത്തില്‍ 15.80 മീറ്റര്‍ പിന്നിട്ട രഞ്ജിത്, രണ്ടാം ശ്രമത്തില്‍ 16.13 മീറ്റര്‍ പിന്നിട്ടെങ്കിലും യോഗ്യതാ മാര്‍ക്കായ 16.95 മീറ്റര്‍ മറികടക്കാന്‍ കഴിയാതിരുന്നത് തിരിച്ചടിയായി.

അവസാന ചാട്ടത്തില്‍ 15.99 മീറ്റര്‍ മാത്രമാണ് രഞ്ജിത്തിന് താണ്ടാനായത്. 48 പേര്‍ മത്സരിച്ചപ്പോള്‍ മുപ്പതാം സ്ഥാനത്താണ് രഞ്ജിത്ത് എത്തിയത്.

ഗ്രീക്കോ റോമന്‍ 85 കിലോഗ്രാം വിഭാഗത്തില്‍ മല്‍സരിച്ച രവീന്ദര്‍ ഖത്രിയും ആദ്യ റൗണ്ടില്‍ തോറ്റു പുറത്തായി.

Top